വിയന്ന: ആസ്ട്രിയയില്‍ ഖുറാന് വിതരണം ചെയ്യുന്നതും മുഖംമൂടുന്ന പര്‍ദ്ദ ധരിക്കുന്നതും നിരോധിച്ചു. പര്‍ദ്ദ ധരിച്ച് പൊതുസ്ഥലത്തെത്തിയാല്‍ 166 ഡോളര്‍( 11,000രൂപ) പിഴ നല്‍കണമെന്നും പാര്‍ലമെന്റ് പാസാക്കിയ പുതിയനിയമത്തില്‍ പറയുന്നു. മുസ്ലീങ്ങള്‍ ജര്‍മ്മന്‍ പഠിക്കണം, ആസ്ട്രേലിയന്‍ ധാര്‍മ്മിക ബോധം ഉള്‍ക്കൊള്ളണം. നിയമത്തില്‍ പറയുന്നു.
അഭയാര്‍ഥികളെ തടയാനുള്ളതാണ് നിയമമെന്ന് പൊതുവേ കരുതപ്പെടുന്നു. ആറു ലക്ഷത്തിലേറെ മുസ്ളീങ്ങള്‍ ഉള്ള രാജ്യമാണ് ആസ്ട്രിയ. ഇമാമുകള്‍ ജര്‍മ്മന്‍ ഭാഷയില്‍ പ്രസംഗിക്കണമെന്ന് നിഷ്ക്കര്‍ഷിക്കുന്ന നിയമം ഇവിടെ 2015ല്‍ പാസാക്കിയിരുന്നു.
മുസ്ലീങ്ങള്‍ക്കു മേല്‍ കടുത്ത നിയന്ത്രണം കൊണ്ടുവരുന്നതിനെ രാഷ്ട്രീയ നിരീക്ഷകനും യൂറോപ്യന്‍ ഇസ്ളാമോഫോബിയ റിപ്പോര്‍ട്ട് എഡിറ്ററുമായ ഫരീദ് ഹാഫീസ് എതിര്‍ത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: