ന്യൂയോര്‍ക്ക്: പെണ്‍കുട്ടിയെ ശല്യം ചെയ്തെന്ന കേസില്‍ ഇന്ത്യന്‍ ആണവശസ്ത്രജ്ഞന് തരുണ്‍ കെ ഭരദ്വാജിനെ( 38) ജയിലിലടച്ചു. എന്നാല്‍ താന്‍ അഴിമതിക്കെതിരെ പ്രതികരിച്ചതിന് കള്ളക്കേസില്‍ കുടുക്കുകയായിരുന്നുവെന്നും ഭരദ്വാജ് പറയുന്നു.
ഭാഭാ അറ്റോമിക് സെന്ററില്‍ നിന്ന് പിഎച്ച്ഡി എടുത്ത ശേഷം 2007ല്‍ ഗവേഷകനായി യുഎസില്‍ എത്തിയ ഭരദ്വാജ് തന്റെ വിദ്യാര്‍ഥിനിയെ ശല്യം ചെയ്തെന്നാണ് കേസ്. തനിക്കെതിരായ വംശവെറിയാണ് കേസ്. തരുണ്‍ പറയുന്നു.
വിദ്യാര്‍ഥിനിയെ നിരന്തരം ശല്യം ചെയ്തിന് ഇയാളെക്കൊണ്ട് പലകുറി ഇനി ഇങ്ങനെ ചെയ്യില്ലെന്ന് മുദ്രപ്പത്രത്തില്‍ എഴുതി വാങ്ങിച്ചിരുന്നു. എന്നാല്‍ അയാള്‍ ഇതെല്ലാം ലംഘിച്ചു. പിന്നീട് ഇയാള്‍ എവിടെയാണ് പോകുന്നതെന്നറിയാന്‍ അധികൃതര്‍ ഇയാളുടെ ദേഹത്ത് ജിപിഎസ് ഉപകരണം ഘടിപ്പിച്ചു. ഇയാള്‍ അത് ഊരിമാറ്റി. അധികൃതര്‍ പറയുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: