തിരുവനന്തപുരം: കരാറടിസ്ഥാനത്തിലുള്ള നിയമനം വേണ്ടെന്ന് ഒളിമ്പ്യന്‍ ഒ.പി. ജിഷ. സ്പോര്‍ട്സ് കൗണ്‍സില്‍ പരിശീലക സ്ഥാനത്തേക്ക് ലഭിച്ച നിയമനത്തെക്കുറിച്ചാണ് ഒളിമ്പ്യന്റെ പ്രതികരണം.
സ്പോര്‍ട്സ് കൗണ്‍സില്‍ സെക്രട്ടറിയാണ് നിയമനത്തെക്കുറിച്ച് അറിയിച്ചത്. എം.പി. പൗലോസ്, ജി. അനില്‍കുമാര്‍ എന്നിങ്ങനെ മറ്റു രണ്ടുപേര്‍ക്കു കൂടി നിയമനം നല്‍കിയിട്ടുണ്ട്. ഈ നിയമനങ്ങളെല്ലാം കരാറടിസ്ഥാനത്തിലാണ്. എന്നാല്‍ രാജ്യത്തിനുവേണ്ടി ഒളിമ്പിക്സിലടക്കം പങ്കെടുത്ത തന്നെ പോലുള്ള താരങ്ങളെ അപമാനിക്കലാണ് കരാര്‍ നിയമനമെന്നും അവര്‍ പറഞ്ഞു.
നിയമനത്തില്‍ പ്രസിഡന്റ് ടി.പി. ദാസനെ നേരില്‍ കണ്ട് നന്ദി അറിയിക്കാനാണ് ജിഷ തിരുവനന്തപുരത്തെ കൗണ്‍സില്‍ ആസ്ഥാനത്തെത്തിയത്. എന്നാല്‍ കരാറടിസ്ഥാനത്തിലാണെന്ന് സെക്രട്ടറി അറിയിച്ചതോടെ ജിഷ പ്രസിഡന്റിനെ കാണാതെ മടങ്ങി.
നിലവില്‍ റെയില്‍വേയില്‍ ഉദ്യോഗസ്ഥയാണ് ജിഷ. മറ്റു രണ്ടുപേര്‍ സായിയിലെ പരിശീലകരും. നല്ല ശമ്പളം കിട്ടുന്ന ഉദ്യോഗങ്ങള്‍ രാജിവച്ച് കരാറടിസ്ഥാനത്തില്‍ ജോലി ചെയ്യാനെത്തില്ലെന്ന നിലപാടാണ് മൂവര്‍ക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: