കോഴിക്കോട്: പകര്‍ച്ച വ്യാധികള്‍ മുന്‍വര്‍ഷത്തേക്കാള്‍ അധികരിക്കാനുളള സാധ്യത മുന്നില്‍ കണ്ട് മഴക്കാല പൂര്‍വ്വ രോഗപ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്ക് ജില്ലാ പഞ്ചായത്തും കോര്‍പ്പറേഷനും ജില്ലാ ഭരണകൂടവും ഒരുമിച്ച് കര്മ്മരംഗത്തിറങ്ങുന്നു.
പകര്‍ച്ചവ്യാധി പ്രതിരോധ പ്രവര്‍ത്തനങ്ങളെകുറിച്ച് ആലോചിക്കാന്‍ കലക്ടറേറ്റില്‍ ചേര്‍ന്ന യോഗത്തിലാണ് ഇത് സംബന്ധിച്ച് തീരുമാനമായത്. ജില്ലാ കലക്ടര്‍ യു.വി.ജോസ് അധ്യക്ഷത വഹിച്ച യോഗം മേയര്‍ തോട്ടത്തില്‍ രവീന്ദ്രന് ഉദ്ഘാടനം ചെയ്തു. മാലിന്യ സംസ്കരണ രംഗത്തും രോഗ പ്രതിരോധ പ്രവര്‍ത്തനങ്ങളിലും ജനപ്രതിനിധി-ഉദ്യോഗസ്ഥ-പൊതുജന പങ്കാളിത്തത്തോടെയുളള കൂട്ടായ പരിശ്രമം ഉണ്ടാവേണ്ടത് അത്യാവശ്യമാണെന്ന് ഇരുവരും ചൂണ്ടിക്കാട്ടി.
മഴക്കാലപൂര്‍വ്വ രോഗപ്രതിരോഗ പ്രതിരോധ പ്രവര്‍ത്തനങ്ങളെകുറിച്ച് ആലോചിച്ചിക്കുന്നതിനായി 20 ന് 3 മണിക്ക് നളന്ദ ഓഡിറ്റോറിയത്തിലും 22 ന് 10 മണിക്ക് ടാഗോര്‍ ഹാളിലും നടക്കുന്ന കൂടിയാലോചനാ യോഗത്തില്‍ മുഴുവന്‍ ജനവിഭാഗങ്ങളും പങ്കെടുക്കണമെന്ന് കോര്പ്പറേഷന് മേയര്‍ തോട്ടത്തില്‍ രവീന്ദ്രന് ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് ബാബു പറശ്ശേരി ജില്ലാ കലക്ടര്‍ യു.വി.ജോസ് എന്നിവര്‍ അറിയിച്ചു.
രാഷ്ട്രീയ പാര്‍ട്ടികള്‍, ജനപ്രതിനിധികള്‍, സന്നദ്ധസംഘടനകള്‍, യുവജന സംഘടനകള്‍, വിദ്യാര്‍ത്ഥി സംഘടനകള്‍, വിവിധ വിദ്യാര്‍ത്ഥി വിഭാഗങ്ങള്‍ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍, ക്ലബുകള്‍, റസിഡന്‍ഡ് അസോസിയേഷനുകള്‍ തുടങ്ങി എല്ലാ വിഭാഗക്കാര്‍ക്കും യോഗത്തില്‍ പങ്കെടുത്ത് നിര്‍ദ്ദേശങ്ങള്‍ സമര്‍പ്പിക്കാവുന്നതാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: