മുട്ടം: മുട്ടത്ത് നാല് യുവമോര്‍ച്ച പ്രവര്‍ത്തകര്‍ക്ക് ഗുരുതര പരിക്ക്. യുവമോര്‍ച്ച നിയോജക മണ്ഡലം ജനറല്‍ സെക്രട്ടറി ഗോകുല്‍ ഗോപിനാഥ്, യുവമോര്‍ച്ച പഞ്ചായത്ത് പ്രസിഡന്റ് വിനായക് സി.എസ് പ്രവര്‍ത്തകരായ എബിന് ബാബു, അശോകന് ബാബു എന്നിവര്‍ക്കാണ് പരിക്കേറ്റത്.
സംഭവത്തില്‍ പതിനഞ്ചോളം എസ്എഫ്ഐ-സിപിഎം പ്രവര്‍ത്തകര്‍ക്കെതിരെ മുട്ടം പോലീസ് കേസെടുത്തു. വെള്ളിയാഴ്ച രാത്രി 10 മണിയോടെയാണ് മുപ്പതോളം പേര് യുവമോര്‍ച്ച പ്രവര്‍ത്തകരെ ആക്രമിച്ചത്. സെക്രട്ടറിയേറ്റ് ഉപരോധത്തിന്റെ പോസ്റ്റര്‍ ഒട്ടിച്ച് കൊണ്ടിരിക്കുന്നതിനിടയിലാണ് സംഘടിത ആക്രമണം. മുട്ടം ടൗണില്‍ പോസ്റ്റര്‍ ഒട്ടിച്ചതിന് ശേഷം കോടതി ജങ്ഷനില്‍ പോസ്റ്റര്‍ ഒട്ടിക്കുന്നതിനിടെ ഒരു പ്രകോപനവും ഇല്ലാതെ പ്രവര്‍ത്തകരെ ആക്രമിക്കുകയായിരുന്നു.
സിപിഎം ന്റെ രാഷ്ട്രീയ പ്രചരണ ജാഥയ്ക്ക് വെള്ളിയാഴ്ച മുട്ടം മേഖലയില്‍ സ്വീകരണം ഒരുക്കിയിരുന്നു. സന്ധ്യ കഴിഞ്ഞാണ് പ്രചരണ ജാഥ മുട്ടത്തെത്തിയത്. ജാഥയുടെ സ്വീകരണ പരിപാടി കഴിഞ്ഞ ഉടനെയായിരുന്നു യുവമോര്‍ച്ച പ്രവര്‍ത്തകര്‍ക്ക് നേരെ സംഘടിത അക്രമം നടത്തിയത്. പരിക്കേറ്റ മണ്ഡലം ജനറല്‍ സെക്രട്ടറി ഗോകുല്‍ ഗോപിനാഥിനെ തൊടുപുഴയിലെ സ്വകാര്യ ആശുപത്രിയിലും മറ്റ് പ്രവര്‍ത്തകരെ ജില്ലാ ആശുപത്രിയിലുമാണ് പ്രവേശിപ്പിച്ചത്.
കോടതിക്ക് സമീപമുള്ള സാന്ദ്ര ഹോസ്റ്റല്‍ കേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കുന്ന ക്രിമിനല്‍ സംഘമാണ് അക്രമത്തിന് നേതൃത്വം നല്‍കിയതെന്ന് യുവമോര്‍ച്ച നേതാക്കള്‍ പറഞ്ഞു.
ഈ ഹോസ്റ്റല്‍ കേന്ദ്രീകരിച്ച് ക്രമിനല്‍ സംഘം പ്രവര്‍ത്തിക്കുന്നുണ്ടെന്ന ആക്ഷേപവും ശക്തമാണ്.
ഭരണകക്ഷിയുടെ സ്വാധീനത്താല്‍ ക്രമിനല്‍ സംഘത്തിനെതിരെ ശക്തമായ നടപടിയെടുക്കുവാന്‍ പോലീസ് തയ്യാറാകുന്നില്ല.
പ്രതികരിക്കാൻ ഇവിടെ എഴുതുക: