കട്ടപ്പന: മേലേചിന്നാര്‍, ബഥേല്‍, മഞ്ഞപ്പാറ മേഖലകളില്‍ കള്ളനോട്ടുകള്‍ വ്യാപിക്കുന്നു. അഞ്ഞൂറ്, രണ്ടായിരം രൂപയുടെ കള്ളനോട്ടുകളാണ് വ്യാപകമായിരിക്കു ന്നത്.
ഇന്നലെ മേലേചിന്നാര്‍ സ്വദേശിയായ പേഴത്തുവയലില്‍ വിജയന്റെ കൈയിലാണ് രണ്ടായിരം രൂപയുടെ കള്ളനോട്ട് ലഭിച്ചത്. ഏതാനും ദിവസങ്ങള്‍ക്ക് മുന്‍പ് സ്വയം സഹായക സംഘത്തില്‍ നിന്നും ലോണായി ഏഴായിരം രൂപ വിജയന് ലഭിച്ചിരുന്നു. ഇതില്‍ മൂന്നു രണ്ടായിരം രൂപയുടെ നോട്ടുകളും രണ്ട് അഞ്ഞൂറ് രൂപയുടെ നോട്ടുകളുമാണ് ഉണ്ടായിരുന്നത്. ഇന്നലെ രാവിലെ സാധനങ്ങള്‍ വാങ്ങുവാന്‍ ടൗണില്‍ എത്തി രണ്ടായിരം രൂപ കടക്കാരന് നല്‍കിയപ്പോഴാണ് കള്ള നോട്ട് ആണെന്ന് മനസിലാവുന്നത്. തുടര്‍ന്ന് ഇദ്ദേഹം പോലീസില്‍ പരാതി നല്‍കുകയായിരുന്നു. ഒരാഴ്ചമുമ്പ് മേലേചിന്നാറിലെ കടയില്‍ നിന്നും അഞ്ഞൂറ് രൂപയുടെ കള്ളനോട്ട് ലഭിച്ചയായി പ്രദേശവാസികള്‍ പറയുന്നു. നോട്ട് നിരോധനത്തിന് മുന്‍പ് ഈ മേഖലകളില്‍ നൂറിന്റെയും, അഞ്ഞൂറിന്റെയും, ആയിരത്തിന്റെയും അടക്കം കള്ളനോട്ടുകള്‍ വ്യാപകമായിരുന്നു.
പൊന്നമ്മല, ബഥേല്‍, മേലേചിന്നാര്‍ മേഖലകളില്‍ നിന്നായി നിരവധി കള്ളനോട്ട് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തിട്ടുമുണ്ട്. മുരിക്കാശേരി പോലീസ് മേല്‍നടപടികള്‍ സ്വീകരിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: