ഇടുക്കി: ജില്ലയില്‍ അര്‍ഹരായ മുഴുവന്‍ പേര്‍ക്കും പട്ടയം നല്‍കുന്നതിനുള്ള സര്‍ക്കാര്‍ തീരുമാനത്തിന്റെ ഭാഗമായി കട്ടപ്പനയില്‍ ഇന്ന് നടക്കുന്ന പട്ടയമേളയില്‍ നല്‍കുന്നതിന് 5500 പട്ടയങ്ങള്‍ തയ്യാറായി.
1993ലെ പ്രത്യേക ചട്ടപ്രകാരമുള്ള 3480ഉം 1964ലെ ഭൂപതിവ് പ്രകാരമുള്ള 2010 പട്ടയങ്ങളുമാണ് തയ്യാറാക്കിയിരിക്കുന്നത്. 1993 ലെ പ്രത്യേക ചട്ടപ്രകാരവും 1964 ഭൂപതിവ് ചട്ടപ്രകാരവും മുരിക്കാശ്ശേരി ഭൂപതിവ് ഓഫീസിന് കീഴില്‍ 516, കട്ടപ്പന എല്‍.എ ഓഫീസിന് കീഴില്‍ 1277, നെടുങ്കണ്ടത്ത് എല്‍.എ ഓഫീസിന് കീഴില്‍ 1610, കരിമണ്ണൂരില്‍ 145, രാജകുമാരിയില്‍ 158, ഇടുക്കിയില്‍ 650, പീരുമേട്ടില്‍ 1039 പട്ടയങ്ങളാണ് തയ്യാറാക്കിയിട്ടുള്ളത്. തൊടുപുഴ താലൂക്കില്‍ 48, ഇടുക്കി താലൂക്കില്‍ 19, ദേവികുളം താലൂക്കില്‍ എട്ട് ഹൈറേഞ്ച് കോളനൈസേഷന്‍ നിയമപ്രകാരമുള്ള 20 പട്ടയങ്ങളുമാണ് തയ്യാറാക്കിയിട്ടുള്ളത്.
2010വരെ സ്വീകരിച്ച അപേക്ഷകളില്‍ വിവിധ തലങ്ങളില്‍ പരിശോധന നടത്തിയവയും നേരത്തെ നിരാകരിക്കപ്പെട്ട അപേക്ഷകളില്‍ സൂക്ഷ്മ പരിശോധന നടത്തിയും കൊടുക്കാന്‍ കഴിയുന്ന പട്ടയങ്ങളാണ് വിതരണം ചെയ്യുന്നത്. ജില്ലയില്‍ 1993ലെ പ്രത്യേക ഭൂമി പതിവ് ചട്ടപ്രകാരം വിതരണം ചെയ്യുന്നതിന് അനുമതി ലഭിച്ച 25384.59 ഹെക്ടറില്‍ ഇന്നു നല്കുന്ന 617.5537 ഹെക്ടര്‍ ഉള്‍പ്പെടെ 14682.5494 ഹെക്ടറിലാണ് ഇതുവരെ പട്ടയങ്ങള്‍ നല്‍കിയത്. ഈ സര്‍ക്കാര്‍ ചുമതലയേറ്റതിന് ശേഷം ജില്ലയിലെ അര്‍ഹരായ മുഴുവന്‍ പേര്‍ക്കും പട്ടയം നല്‍കുന്നതിനുള്ള നടപടികളുടെ ഭാഗമായി ആഗസ്റ്റ് 22ന് റവന്യൂമന്ത്രി ജില്ലയിലെത്തി ബന്ധപ്പെട്ട ഉദ്യോഗസ്ഥരുടെ യോഗം വിളിച്ച് ചേര്‍ത്തിരുന്നു.
തുടര്‍ന്ന് സെപ്തംബര്‍ മുതലാണ് റവന്യൂ, സര്‍വ്വെ വകുപ്പുകള്‍ പട്ടയ നടപടികള്‍ ഊര്‍ജ്ജിതപ്പെടുത്തിയത്. പുരോഗതി അവലോകനം ചെയ്യുന്നതിന് ഡിസംബര്‍ 15നും റവന്യൂമന്ത്രി ജില്ലയിലെത്തി ഉദ്യോഗസ്ഥര്‍ക്ക് ആവശ്യമായ നിര്‍ദ്ദേശങ്ങള്‍ നല്‍കിയിരുന്നു. തുടര്‍ന്ന് ഈ വര്‍ഷം ജനുവരി ഏഴിനും മാര്‍ച്ച് 27നും തിരുവനന്തപുരത്ത് മുഖ്യമന്ത്രി വിളിച്ചുചേര്‍ത്ത യോഗത്തിലും പട്ടയനടപടികള്‍ വിലയിരുത്തുകയും പട്ടയവിതരണത്തിനുള്ള നടപടികള്‍ അന്തിമമാക്കുകയും ചെയ്തു.
ഏഴ് ലാന്‍ഡ് അസൈന്മെന്റ് ഓഫീസുകളിലായി 195 റവന്യൂ ജീവനക്കാരും 93 സര്‍വ്വെ ജീവനക്കാരുമായാണ് പട്ടയവിതരണ നടപടികള്‍ക്കായി പ്രവര്‍ത്തനം നടന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: