ജിയോഞ്ച് (ദക്ഷിണ കൊറിയ) : അണ്ടര്‍ – 20 ലോകകപ്പ് ഫുട്ബോളില്‍ ഇരുപതു വര്‍ഷത്തിനുശേഷം ഇംഗ്ലണ്ടിന് ആദ്യ വിജയം. ഉദ്ഘാടന ദിനത്തിലെ ഗ്രൂപ്പ് എ മത്സരത്തില്‍ അവര്‍ ഏകപക്ഷീയമായ മൂന്ന് ഗോളുകള്‍ക്ക് അര്‍ജന്റീനയെ തോല്‍പ്പിച്ചു.
ഡൊമിനിക്ക് കാള്‍വെര്‍ട്ട് – ലെവിന്‍, ആദം ആംസ്ട്രോങ്ങ്, ഡൊമിനിക്ക് സോളങ്കി എന്നിവരാണ് ഗോള്‍ നേടിയത്. 1997 നുശേഷം അണ്ടര്‍ 20 ലോകകപ്പിലെ 17 മത്സരങ്ങളില്‍ ഇംഗ്ലണ്ടിന് വിജയം നേടാനായില്ല.
തുടക്കം മുതല്‍ ഇംഗ്ലണ്ട് തകര്‍ത്തുകളിച്ചു.അതേസമയം അര്‍ജന്റീനയക്ക് മികവ് കാട്ടാനായില്ല.38-ാം മിനിറ്റില്‍ കാള്‍വെര്‍ട്ട് ലെവിന്‍ ആദ്യ ഗോള്‍ നേടി.ഒന്നാം പകുതിയില്‍ അവര്‍ 1-0ന് മുന്നിട്ടുനിന്നു. ഇടവേളയ്ക്കുശേഷം ആംസ്ട്രോങ്ങും (52) സോളങ്കിയും (90) ഗോള്‍ നേടി ഇംഗ്ലണ്ടിന്റെ വിജയം ഉറപ്പിച്ചു.
ഉദ്ഘാടന മത്സരത്തില്‍ ഗ്രൂപ്പ് ബിയില്‍ വെനസ്വെല എതിരില്ലാത്ത രണ്ടു ഗോളുകള്‍ക്ക് ജര്‍മനിയെ തോല്‍പ്പിച്ചു. ഇടവേളയ്ക്കു ശേഷമാണ് ഗോളുകള്‍ പിറന്നത്. റൊണാള്‍ഡോ പെനായാണ് ആദ്യ ഗോള്‍ നേടിയത്.ടൂര്‍ണമെന്റിലെ ആദ്യ ഗോളാണിത്.തുടര്‍ന്ന് കോര്‍ഡോവ രണ്ടാം ഗോളും കുറിച്ചു.
ഗ്രൂപ്പ് ബിയിലെ മറ്റൊരു മത്സരത്തില്‍ മെക്സിക്കോ രണ്ടിനെതിരെ മൂന്ന് ഗോളുകള്‍ക്ക് വനൗട്ടയെ തോല്‍പ്പിച്ചു. ആതിഥേയരായ ദക്ഷിണ കൊറിയ ഏകപക്ഷീയമായ മൂന്ന് ഗോളുകള്‍ക്ക് ഗ്വിനിയെ പരാജയപ്പെടുത്തി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: