കാഞ്ഞിരപ്പള്ളി: സഞ്ചരിക്കുന്ന ഭക്ഷ്യപരിശോധന ലബോറട്ടറിയോടൊപ്പം എത്തിയ ഭക്ഷ്യസുരക്ഷ എന്‍ഫോഴ്സ്മെന്റ വിഭാഗം കാഞ്ഞിരപ്പള്ളിയിലെ ഹോട്ടലുകളിലും അനുബന്ധ സ്ഥാപനങ്ങളിലും പരിശോധ നടത്തി. വൃത്തിഹീനമായ സാഹചര്യത്തില്‍ ഭക്ഷണം പാചകം ചെയ്ത ടൗണിലെ പ്രധാനപ്പെട്ട ഹോട്ടലിനെതിരെ നടപടി സ്വീകരിച്ചു.
ടൗണില്‍ പ്രവര്‍ത്തിച്ചു വന്നിരുന്ന ഹോട്ടലിന് എതിരെ ഇവര്‍ നടപടി സ്വീകരിച്ചു. വൃത്തിഹീനമായ സാഹചര്യത്തില്‍ പ്രവര്‍ത്തിച്ചു വന്നതിനാണ് ഹോട്ടലിനെതിരെ നടപടി സ്വീകരിച്ചത്. ഇവിടെ മലിനജലം ഒഴുകി പോകുന്ന പൈപ്പിന് സമീപമാണ് പാചകം ചെയ്യുവാനുള്ള മാംസം സൂക്ഷിച്ചിരിക്കുന്നത്. കൂടാതെ പൊട്ടിയ പൈപ്പിലൂടെ മലിനജലം ഒഴുകി പരക്കുകയും ചെയ്തിരുന്നു. മാലിന്യം നിറഞ്ഞ പാത്രത്തില്‍ വച്ചിരുന്ന തവി കഴുകാതെ തന്നെ വീണ്ടും പാചകം ചെയ്യുന്നതിനായി ഉപയോഗിക്കുന്നതായും ഇവിടെ കണ്ടെത്തി. ഹോട്ടല്‍ പരിസരം വൃത്തിയായി സൂക്ഷിക്കാത്തവര്ക്കെതിരെയും നടപടികള്‍ സ്വീകരിക്കുമെന്ന് ഉദ്യോഗസ്ഥര്‍ അറിയിച്ചു. കോട്ടയത്തെ ഭക്ഷ്യസുരക്ഷ വിഭാഗം അസി.കമ്മീഷണര്‍ക്ക് സ്ഥാപനത്തിനെതിരെ പിഴ ചുമത്തണമെന്നാവശ്യപ്പെട്ട് റിപ്പോര്‍ട്ട് നല്‍കുമെന്ന് ഉദ്യോഗസ്ഥര്‍ അറിയിച്ചു. കൂടാതെ വീഴ്ചകള്‍ പരിഹരിക്കാനാവശ്യപ്പെട്ട് ഇവര്‍ ഹോട്ടലുടമയ്ക്ക് നോട്ടീസ് നല്‍കുകയും ചെയ്തു. തിരുവനന്തപുരം പാറ്റൂരില്‍ നിന്നുമാണ് ലബോറട്ടറി കാഞ്ഞിരപ്പള്ളിയില്‍ എത്തിയിരിക്കുന്നത്. പാല്, എണ്ണ, വെള്ളം എന്നിവയിലെ മായം കണ്ടെത്താനുള്ള സൗകര്യമാണ് സഞ്ചരിക്കുന്ന ലബോറട്ടറിയിലുള്ളത്. പരിശോധനയുടെ റിപ്പോര്‍ട്ട് ഭക്ഷ്യ സുരക്ഷ കമ്മീഷണര്‍ക്കാണ് കൈമാറുക. ലബോറട്ടറി കോട്ടയം ജില്ലയില്‍ നാലുദിവസം സഞ്ചരിക്കും. ഇതില്‍ രണ്ട് ദിവസമാണ് കാഞ്ഞിപ്പള്ളിയിലുള്ളത്. കാഞ്ഞിരപ്പള്ളി, പൂഞ്ഞാര്‍, കടുത്തുരുത്തി എന്നിവിടങ്ങളിലെ മൂന്ന് ഫുഡ്സേഫ്റ്റി ഉദ്യോഗസ്ഥരുടെ നേതൃത്വത്തിലായിരുന്നു പരിശോധന. ഹോട്ടലുകള്‍ കൂടാതെ ബേക്കറികളിലും, കൂള്‍ബാറുകളിലും സംഘം പരിശോധന നടത്തി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: