വാഷിങ്ടണ്‍: ചൈനീസ് രഹസ്യങ്ങള്‍ ചോര്‍ത്താന്‍ യുഎസ് നിയോഗിച്ച 20 സിഐഎ ചാരന്മാരെ ചൈന വകവരുത്തിയതായി റിപ്പോര്‍ട്ട്. 2010- 12 കാലയളവിലാണ് ഇത്രയും പേരെ കൊലപ്പെടുത്തിയത്. ന്യൂയോര്‍ക്ക് ടൈംസാണ് ഇതുസംബന്ധിച്ച വാര്‍ത്ത പുറത്തുവിട്ടത്.
എന്നാല്‍ ഇക്കാലയളിലെ സിഐഎ നീക്കങ്ങള്‍ ചൈനയ്ക്ക് ലഭിച്ചത് എങ്ങിനെയെന്നത് സംബന്ധിച്ച് സിഐഎയും എഫ്ബിഐയും അന്വേഷണം ആരംഭിച്ചിട്ടുണ്ട്. ഇത് മുന്‍ സിഐഎ ഉദ്യോഗസ്ഥനിലെത്തിയാണ് നില്ക്കുന്നതെങ്കിലും വേണ്ടത്ര തെളിവുകള്‍ ഇല്ലാത്തതിനാല്‍ ഇയാളെ അറസ്റ്റ് ചെയ്തിട്ടില്ല. സിഐഎയും എഫ്ബിഐയും നിരവധി തവണ ഇയാളെ ചോദ്യം ചെയ്തു കഴിഞ്ഞു.
ഒരു സിഐഎ ഉദ്യോഗസ്ഥനെ സര്‍ക്കാര്‍ കെട്ടിടത്തില്‍ വെച്ചാണ് കൊന്നത്. മറ്റൊരാളുമൊത്ത് സര്‍ക്കാര്‍ ഓഫീസുകളിലെ വിവരങ്ങള്‍ ചോര്ത്തുന്നതിനിടയിലാണ് ഇയാളെ കൊന്നത.് ബാക്കിയുള്ളവരെ ജയിലിലടച്ചു. മറ്റുള്ള ഉദ്യോഗസ്ഥര്‍ക്ക് മുന്നറിയിപ്പാണിതെന്നും ചൈനീസ് വൃത്തങ്ങള്‍ അറിയിച്ചു. എന്നാല്‍ സിഐഎ ഇതുസംബന്ധിച്ച് പ്രതികരിക്കാന്‍ ഇതുവരെ തയ്യാറായിട്ടില്ല.
അതിനിടെ 2012ല്‍ സിഐഎയ്ക്കു വേണ്ടി ചാരപ്പണി ചെയ്തിരുന്ന ഉദ്യോഗസ്ഥനെ ചൈനീസ് സുരക്ഷാ മന്ത്രാലയം അറസ്റ്റ് ചെയ്തിരുന്നു. യുഎസ് ഇയാളെ വശീകരിച്ച് സിഐഎയില്‍ ചേര്‍ക്കുകയായിരുന്നെന്നാണ് ഇയാള്‍ അന്വേഷണ സംഘത്തെ അറിയിച്ചത്.
ചൈനയിലെ രഹസ്യങ്ങള്‍ ചോര്‍ത്തുന്നതിനായി യുഎസ് നിരവധി ചാരന്മാരെ രാജ്യത്ത് നിയോഗിച്ചിരുന്നു. എന്നാല്‍ അവിടുത്തെ സുരക്ഷ കര്‍ശനമായിരുന്നതിനാല്‍ വിവരങ്ങള്‍ ലഭിക്കുന്നതിനും പ്രയാസമേറിയിരുന്നതായും ന്യൂയോര്‍ക്ക് ടൈംസ് റിപ്പോര്‍ട്ട് ചെയ്യുന്നുണ്ട്. അതേസമയം ഇക്കാലയളവില്‍ നിരവധി ഉദ്യോഗസ്ഥര്‍ കാണാതായതിനെ തുടര്‍ന്ന് യുഎസ് ചാര സംഘടനയുടെ ബന്ധം വിച്ഛേദിക്കപ്പെട്ടതായും സൂചനയുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: