പത്തനംതിട്ട: ശബരിമലയില്‍ പ്രതിഷ്ഠിക്കുന്ന പുതിയസ്വര്ണ്ണക്കൊടിമരത്തിനുള്ള തേക്കുതടി ഇന്ന് സന്നിധാനത്തെത്തിക്കും. രണ്ടായിരത്തോളം വ്രതധാരികളായ ഭക്തരാണ് എണ്ണത്തോണിയില്‍ നിന്ന് എടുത്ത് പമ്പയില്‍ സൂക്ഷിച്ചിരിക്കുന്ന കൊടിമരം സന്നിധാനത്തേക്ക് കൊണ്ടുപോകുന്നത്.
80 പേര് വീതം അടങ്ങുന്ന സംഘം 18 ഇടങ്ങളിലായി നിന്ന് കൈമാറിയാണ് കൊടിമരം സന്നിധാനത്ത് നിലംതൊടാതെ എത്തിക്കുന്നത്. സഹായിക്കാന്‍ 20 പേര് വീതം ഓരോയിടങ്ങളിലും ഉണ്ടാകും. കൊടിമരവും വഹിച്ച് പരമ്പരാഗത കാനനപാതയിലൂടെയുള്ള യാത്രയിലുടനീളം പ്രത്യേക മെഡിക്കല്‍ സംഘവും അനുഗമിക്കും.
അയ്യപ്പസേവാസംഘത്തിന്റെ 1800 പ്രവര്‍ത്തകരും ദേവസ്വംബോര്‍ഡിന്റെ 200 ജീവനക്കാരും ചേര്‍ന്നാണ് കൊടിമരം കൊണ്ടുപോകുന്നത്. ജൂണ്‍ 25നാണ് ശബരിമലയില്‍ പുതിയ കൊടിമര പ്രതിഷ്ഠ.
പ്രതികരിക്കാൻ ഇവിടെ എഴുതുക: