ആലപ്പുഴ: ജിഎസ്ടി നടപ്പാക്കുന്നത് സംബന്ധിച്ച് ധനമന്ത്രി തോമസ് ഐസക്കിന്റെ പരാമര്‍ശം പൊതുജനങ്ങളെ തെറ്റിദ്ധരിപ്പിക്കുന്നതാണെന്ന് ബിജെപി സംസ്ഥാന ജനറല്‍ സെക്രട്ടറി എ.എന്‍. രാധാകൃഷ്ണന്.
ധനമന്ത്രിമാര്‍ അടക്കമുള്ളവരുടെ ഉന്നതതല യോഗങ്ങളില്‍ ചര്‍ച്ച ചെയ്ത ശേഷമാണ് ജിഎസ്ടി നടപ്പാക്കുന്നത് സംബന്ധിച്ച് തീരുമാനമായത്. എന്നാല്‍ കേന്ദ്ര വിരുദ്ധതയില്‍ താന്‍ ചാമ്പ്യനാണ് എന്ന് വരുത്തിത്തീര്‍ക്കാനുള്ള ശ്രമമാണ് തോമസ് ഐസക് നടത്തുന്നതെന്ന് രാധാകൃഷ്ണന് മാദ്ധ്യമപ്രവര്‍ത്തകരോട് പറഞ്ഞു. ജിഎസ്ടി വിഷയത്തില്‍ ഐസക്ക് നിരന്തരമായി വിരുദ്ധ അഭിപ്രായം പറയുന്നത് ബുദ്ധിഭ്രമമായി തെറ്റിദ്ധരിക്കും.
കേരളത്തെ സംബന്ധിച്ച് ജിഎസ്ടി നടപ്പാക്കുന്നതോടെ വരുമാന വര്‍ദ്ധനവുണ്ടാകുമെന്നാണ് വിദഗ്ധരുടെ അഭിപ്രായം ജിഎസ്ടി നടപ്പാക്കുന്നത് സംബന്ധിച്ച് തോമസ് ഐസക്കിനോട് ഏതുതരം സംവാദത്തിനും താന്‍ തയ്യാറാണെന്നും രാധാകൃഷ്ണന് വ്യക്തമാക്കി.
കേന്ദ്രസര്‍ക്കാരിന്റെ വിപ്ലവകരമായ ഭരണ പരിഷ്കാരങ്ങളെ പിന്തുണക്കുകയും ഉദ്യോഗ തലത്തിലെ അഴിമതി തുടച്ചുനീക്കുകയും ചെയ്യേണ്ടതിന് പകരം ജനനന്മയെ നുണപ്രചാരണം കൊണ്ട് നേരിടുന്ന തോമസ് ഐസക് ജനങ്ങളോട് മാപ്പു പറയണം.
കളിയിക്കാവിളയിലും മറ്റു ചെക്ക് പോസ്റ്റുകളിലും അഴിമതി നടത്തി വിജിലന്‍സ് കുറ്റപത്രം നല്‍കിയിട്ടും ധനകാര്യ വകുപ്പ് നടപടി എടുക്കാത്തതിന്റെ പൊരുളും ജനങ്ങള്‍ മനസ്സിലാക്കിക്കഴിഞ്ഞു. അഴിമതിക്കാരെ സംരക്ഷിക്കുന്ന ധനമന്ത്രി കേരളത്തിന് അപമാനമാണ്, മുഖ്യമന്ത്രി പറയുന്നതില്‍ ആത്മാര്‍ത്ഥത ഉണ്ടെങ്കില്‍ ധനമന്ത്രിയെ പുറത്താക്കണമെന്നും രാധാകൃഷ്ണന് ആവശ്യപ്പെട്ടു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: