ശമോ ദമസ്തപഃ ശൗചം
സന്തോഷഃ ക്ഷാന്തിരാര്‍ജവം
ജ്ഞാനം ദയാച്യുതാത്മത്വം
സത്യം ച ബ്രഹ്മലക്ഷണം
ശൗര്യം വീര്യം ധൃതിസ്തേജ-
സ്ത്യാഗ ആത്മജയഃ ക്ഷമാ
ബ്രഹ്മണ്യതാ പ്രസാദശ്ച
രക്ഷാ ച ക്ഷത്രലക്ഷണം
(7.11.21,22)
ആഗ്രഹമാര്ജനം, ഇന്ദ്രിയജയം, തപസ്സ്, ശുചിത്വം, സന്തോഷം, ക്ഷമ, ഋജുത്വം, ജ്ഞാനം, ദയ, ഈശ്വരാശ്രയം, സത്യസന്ധത, ഇവയാണ് ബ്രാഹ്മണനില്‍ കാണേണ്ടത്.
ദൈഹികമായ ഉത്സാഹതീവ്രത, മനോവീര്യം, ഉള്ളുറപ്പ്, പ്രാഗല്ഭ്യം, ത്യാഗം, ഉള്‍ബലം, സഹനശീലം, ബ്രാഹ്മണരോടു ഭക്തി, അനുഗ്രഹഭാവം, പ്രജാപരിപാലനം, ഇവയത്രെ ക്ഷത്രിയസഹജമായ ഗുണങ്ങള്‍.
ദേവഗുര്വച്യുതേ ഭക്തി-
സ്ത്രിവര്ഗപരിപോഷണം
ആസ്തിക്യമുദ്യമോ നിത്യം
നൈപുണം വൈശ്യലക്ഷണം
ശൂദ്രസ്യ സംനതിഃ ശൗചം
സേവാ സ്വാമിന്യമായയാ
അമന്ത്രയജ്ഞോ ഹ്യസ്തേയം
സത്യം ഗോവിപ്രരക്ഷണം
(7.11.23,24)
ദേവന്മാരിലും ഗുരുജനത്തിലും ഈശ്വരനിലും ഉള്തുറന്ന ഭക്തി, ധര്‍മാര്‍ഥകാമങ്ങളെ പോഷിപ്പിയ്ക്കുക, വേദത്തിലും ഈശ്വരനിലും കലവറയില്ലാത്ത ഭക്തി, നിത്യോത്സാഹം, കാര്യങ്ങള്‍ നടത്താനുള്ള കഴിവ്, ഇതൊക്കെ വൈശ്യന്റെ സ്വഭാവലക്ഷണങ്ങളാണ്.
താഴ്മ, വൃത്തി, സ്നേഹവിശ്വാസത്തോടുകൂടി യജമാനനു സേവനം ചെയ്യുക, വേദമന്ത്രങ്ങള്‍ ജപിയ്ക്കാതെയുള്ള പൂജ, കളവും കാപട്യവും ഇല്ലാതിരിയ്ക്കല്‍, കാര്യങ്ങള്‍ തുറന്നു പറയുക, ഗോക്കളേയും ബ്രാഹ്മണരേയും രക്ഷിയ്ക്കുക, ഇവയാണ് ശൂദ്രപ്രകൃതിയുടെ ലക്ഷണങ്ങള്‍.
സ്ത്രീകളുടെ ഗുണകൃത്യങ്ങള്
സ്ത്രീണാം ച പതിദേവാനാം
തച്ഛുശ്രൂഷാനുകൂലതാ
തദ്ബന്ധുഷ്വനുവൃത്തിശ്ച
നിത്യം തദ്വ്രതധാരണം
സംമാര്ജനോപലേപാഭ്യാം
ഗൃഹമണ്ഡലവര്തനൈഃ
സ്വയം ച മണ്ഡിതാ നിത്യം
പരിമൃഷ്ടപരിച്ഛദാ
കാമൈരുച്ചാവചൈഃ സാധ്വീ
പ്രശ്രയേണ ദമേന ച
വാകൈ്യഃ സതൈ്യഃ പ്രിയൈഃ പ്രേമ്ണാ
കാലേ കാലേ ഭജേത് പതിം (7.11.25-27)
ഭര്‍ത്താവിനെ ഈശ്വരനായി കരുതുന്ന സ്ത്രീകള്‍ ഭര്തൃശുശ്രൂഷയിലും, ഭര്‍ത്താവിനെ അനുസരിയ്ക്കുന്നതിലും, ഭര്‍തൃബന്ധുക്കളില്‍ അനുകൂലഭാവം പുലര്‍ത്തുന്നതിലും, സദാ ഭര്തൃനിഷ്ഠയിലും നിരതയായിരിയ്ക്കും.
ഗൃഹം പതിവായി അടിച്ചുവെടുപ്പാക്കി മെഴുകിയണിഞ്ഞു സൂക്ഷിയ്ക്കുക, കണ്ണാടിനോക്കി മുഖാലങ്കാരം ചെയ്യുക, വീട്ടുസാമാനങ്ങള്‍ കഴുകിത്തുടച്ചു വൃത്തിയാക്കി വെയ്ക്കുക, ഭര്‍ത്താവിന്റെ സാരവും നിസ്സാരവുമായ ആശകള്‍ നിറവേറ്റുക, വിനയവും വണക്കവും മുറുകെ പിടിച്ച്, സത്യവും പ്രിയവുമായ സംഭാഷണങ്ങളാല്‍ സാധ്വി, ഇങ്ങനെ സ്നേഹപൂര്‍വം യഥാകാലം ഭര്‍ത്താവിനെ പരിചരിയ്ക്കണം.
സന്തുഷ്ടാലോലുപാ ദക്ഷാ
ധര്‍മജ്ഞാ പ്രിയസത്യവാക്
അപ്രമത്താ ശുചിഃ സ്നിഗ്ധാ
പതിം ത്വപതിതം ഭജേത്
യാ പതിം ഹരിഭാവേന
ഭജേച്ഛ്രീരിവ തത്പരാ
ഹര്യാത്മനാ ഹരേര്ലോകേ
പത്യാ ശ്രീരിവ മോദതേ
(7.11.28-29)
കിട്ടിയതുകൊണ്ട് തൃപ്തിപ്പെട്ട്, ഇല്ലാത്തതില്‍ ആശവെ യ്ക്കാതെ, സമര്‍ഥയായി, ധര്‍മബോധത്തോടെ പ്രിയസത്യഭാഷിണിയായി, ശുചിയോടും സൗമ്യതയോടുംകൂടി പതിതനല്ലാത്ത ഭര്‍ത്താവിനെ ആശ്രയിച്ചുകഴിയണം.
ലക്ഷ്മിയെപ്പോലെ ഭര്തൃരതയായി ഭര്‍ത്താവിനെ ഹരിയാണെന്നു കരുതി ശുശ്രൂഷിയ്ക്കുന്നവള് വിഷ്ണ്വാത്മാവായ പതിയുടെകൂടെ ഹരിലോകത്തില് ലക്ഷ്മീദേവിയെപ്പോലെ ആനന്ദിയ്ക്കുന്നു.
സങ്കരവര്‍ഗക്കാരുടെ വൃത്തികള്‍
വൃത്തിഃ സംകരജാതീനാം
തത്തത്കുലകൃതാ ഭവേത്
അചൗരാണാമപാപാനാ-
മന്ത്യജാന്തേവസായിനാം
പ്രായഃ സ്വഭാവവിഹിതോ
നൃണാം ധര്‍മോ യുഗേ യുഗേ
വേദദൃഗ്ഭിഃ സ്മൃതോ രാജന്
പ്രേത്യ ചേഹ ച ശര്മകൃത് (7.11.30,31)
കളവുചെയ്യാത്തവരും ഹിംസയില്‍ ഏര്‍പ്പെടാത്തവരുമായ അന്ത്യജര്‍, അന്തേവസായികള് എന്നീ സങ്കരവര്‍ഗക്കാരുടെ ജീവിതവൃത്തി അതാതുകാലങ്ങളില്‍ തുടരെ അനുഷ്്ഠിച്ചുപോന്നതുതന്നെയാകും.
അല്ലേ രാജാവെ, വേദദൃക്കുകളാല് യുഗന്തോറും പ്രായേണ മനുഷ്യരുടെ പ്രകൃതിയ്ക്കും ഗുണവിശേഷങ്ങള്‍ക്കും അനുസരിച്ചു നിശ്ചയിയ്ക്കപ്പെട്ട ധര്‍മം ഈ ലോകത്തിലും മരണാനന്തരവും സുഖകരമായി കരുതപ്പെടുന്നു.
സ്വകര്‍മം എന്നും ഉത്തമസാധന
വൃത്ത്യാ സ്വഭാവകൃതയാ
വര്‍തമാനഃ സ്വകര്മകൃത്
ഹിത്വാ സ്വഭാവജം കര്‍മ
ശനൈര്നിര്ഗുണതാമിയാത്
ഉപ്യമാനം മുഹുഃ ക്ഷേത്രം
സ്വയം നിര്വീര്യതാമിയാത്
ന കല്പതേ പുനഃ സൂതൈ്യ
ഉപ്തം ബീജം ച നശ്യതി
ഏവം കാമാശയം ചിത്തം
കാമാനാമതിസേവയാ
വിരജ്യേത യഥാ രാജന്
നാഗ്നിവത് കാമബിന്ദുഭിഃ
(7.11.32-34)
സ്വഭാവത്തിനൊത്ത ജീവിതമാര്‍ഗം അനുസരിച്ചുകഴിയുന്നവര് കര്‍മത്തെത്തന്നെ പതുക്കെ വിട്ടു നിര്ഗുണതയെ പ്രാപിയ്ക്കുന്നു.
വീണ്ടുംവീണ്ടും വിത്തുവിതച്ചുപോന്ന വയല്‍ സ്വയമേവ ഫലപുഷ്ടിയില്ലാതാകും. പിന്നെ വിളയെടുക്കാന്‍ പറ്റാതെ വരുന്നു. അതില്‍ വിതച്ച വിത്തുകൂടി നശിയ്ക്കുന്നു.
ആശനിറഞ്ഞ മനസ്സ് ഇതുപോലെ അമിതകാമഭോഗത്താല് വിരക്തി പ്രാപിയ്ക്കുന്നു. മറിച്ച്, ഭോഗത്തുള്ളികളാലാകട്ടെ, ഹേ രാജന്, നെയ്ത്തുളളികള്കൊണ്ട് അഗ്നിയെന്നപോലെയേ മന സ്സിന്റെ പരിണാമവുമാകൂ.
പ്രതികരിക്കാൻ ഇവിടെ എഴുതുക: