എരുമേലി: എരുമേലിയിലെ സി.പി.ഐ നേതാക്കളുടെ ഇംഗിതത്തിന് വഴങ്ങാത്തതിന് എരുമേലി തെക്ക് വില്ലേജ് ഓഫീസര്‍ക്ക് പിന്നാലെ എരുമേലി റെയ്ഞ്ച് ഓഫീസര്‍ക്കും സ്ഥലം മാറ്റം.
കഴിഞ്ഞ ഒന്നര വര്‍ഷമായി ജോലി ചെയ്യുന്ന പി.കെ വിപിന്‍ദാസിനാണ് കോതമംഗലം തട്ടേക്കാട്ട് സ്റ്റേഷന് ഓഫീസിലേക്ക് സ്ഥലം മാറ്റം. കഴിഞ്ഞ ദിവസം രാത്രിയില്‍ മണിക്കൂറുകള്‍ക്കുള്ളിലാണ് സ്ഥലം മാറ്റ ഉത്തരവും പിന്നെ പുതിയ ഓഫീസറുടെ നിയമനവും നടന്നു. കനകപ്പലം സോഷ്യല്‍ ഫോറസ്ട്രിയിലെ കെ.കെ സാബുവിനെയാണ് റേഞ്ച് ഓഫീസറായി നിയമിച്ചിരിക്കുന്നത്. എന്നാല്‍ സംഭവത്തിന് പിന്നില്‍ ഭരണ കക്ഷിയില്‍പ്പെട്ട ചില നേതാക്കളുടെ മന്ത്രി തലത്തിലുളള ഇടപെടലാണ് രണ്ടാഴ്ചക്കുള്ളിലെ രണ്ട് സ്ഥലം മാറ്റത്തിന് കാരണമെന്നും പറയപ്പെടുന്നു. രണ്ടാഴ്ച മുമ്പാണ് വില്ലേജ് ഓഫീസര്‍ സനില്‍കുമാറിനെ പ്രത്യേകിച്ച് കാരണമോ പരാതിയോ ഇല്ലാതെ സ്ഥലം മാറ്റിയത്. എന്നാല്‍ ഇദ്ദേഹം മാറിപ്പോയിട്ടുമില്ല.
ഇതിനു തൊട്ടുപിന്നാലെയാണ് റെയ്ഞ്ച് ഓഫീസറുടെ സ്ഥലം മാറ്റം.
പരമ്പരാഗത കാനന പാതയിലെ കാളകെട്ടിയില്‍ ശൗചാലയം പ്രവര്‍ത്തിക്കുന്നതുമായി ബന്ധപ്പെട്ട് ഉടലെടുത്ത തര്‍ക്കത്തില്‍ റെയ്ഞ്ച് ഓഫീസര്‍ എംഎല്‍എയുടെ പക്ഷം ചേര്‍ന്ന് ഭരണ കക്ഷിയായ സി.പിഐ നേതാക്കളുടെ താല്പര്യത്തിന് വിരുദ്ധ നിലപാട് സ്വീകരിച്ചതാണ് റെയ്ഞ്ച് ഓഫീസര്‍ വിപിന്‍ ദാസിന്റെ പെട്ടന്നുളള മാറ്റത്തിന് പിന്നിലെന്ന് ആക്ഷേപം ഉയര്‍ന്നിരിക്കുന്നത്.
എന്നാല്‍ താന്‍ ഒരു രാഷ്ട്രീയ പാര്‍ട്ടിയേയും നിയമവിരുദ്ധമായി സഹായിച്ചിട്ടില്ലെന്നും, ആരേയും ദ്രോഹിച്ചിട്ടില്ലെന്നും വിപിന്‍ദാസ് ‘ജന്മഭൂമി’ യോട് പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: