കോട്ടയം: നഗരങ്ങളില്‍ ഇന്ന് കാണുന്ന മെച്ചപ്പെട്ട അവസരങ്ങളും സൗകര്യങ്ങളും ഗ്രാമങ്ങളിലും ലഭ്യമാകണമെന്നു മുഖ്യമന്ത്രി പിണറായി വിജയന്.
കാഞ്ഞിരപ്പളളി അമല്‍ജ്യോതി എന്‍ജിനീയറിങ് കോളേജില്‍ സ്റ്റാര്‍ട്ടപ്സ് വാലി എന്ന ടെക്നോളജി ബിസിനസ്സ് ഇന്‍ക്യുബേറ്ററിന്റെയും ബോഷ് ട്രെയിനിങ് സെന്ററിന്റെയും ഉദ്ഘാടനം നിര്‍വഹിക്കുകയായിരുന്നു മുഖ്യമന്ത്രി. വിദ്യാഭ്യാസത്തിനു ശേഷം യുവജനങ്ങള്‍ തൊഴിലന്വേഷകരാകാതെ അവര്‍ തന്നെ തൊഴില്‍ സംരംഭകരാകണം . സ്റ്റാര്‍ട്ടപ്സ് വാലിയും സാധാരണക്കാരന്റെ ജീവിത സൗകര്യങ്ങള്‍ മെച്ചപ്പെടുത്താനുതകുന്ന ഇതര പദ്ധതികളും വിജയകരമായി നടപ്പിലാക്കുന്ന അമല്‍ജ്യോതി എന്‍ജിനീയറിങ് കോളേജിന്റെ പ്രവര്‍ത്തനങ്ങളെ അദ്ദേഹം അഭിനന്ദിച്ചു.
യോഗത്തില്‍ കോളേജ് രക്ഷാധികാരി ബിഷപ് മാര്‍ മാത്യു അറയ്ക്കല്‍ അധ്യക്ഷത വഹിച്ചു. സ്റ്റാര്‍ട്ടപ്സ് വാലിയില്‍ ഇതിനകം ഹാര്ഡ്വേര് , കമ്മ്യുണിക്കേഷന്‍സ് , സോഫ്ട്വേര്‍ , ഹെല്‍ത്ത് കെയര്‍, തുടങ്ങിയ മേഖലകളിലായി 18കമ്പനികള്‍ പ്രവര്‍ത്തനം ആരംഭിച്ചതായും 50 കമ്പനികള്‍ക്കുള്ള അടിസ്ഥാന സൗകര്യങ്ങളാണ് അമല്‍ജ്യോതിയില്‍ ഒരുക്കിയിരിക്കുന്നതെന്നും കോളേജ് മാനേജര്‍ റവ.ഡോ. മാത്യു പായിക്കാട്ട് പറഞ്ഞു.
സ്റ്റാര്‍ട്ടപ്സ് വാലി സിഇഒ പ്രൊഫ. ഷെറിന് സാം ജോസ്, കാഞ്ഞിരപ്പള്ളി രൂപത സഹായ മെത്രാന് മാര്‍ ജോസ് പുളിക്കല്‍ , ആന്റോ ആന്റണി എംപി , ഡോ.എന്‍. ജയരാജ് എംഎല്‍എ, കോളേജ് ഡയറക്ടര്‍ ഫാ.പി .റ്റി. ജോസഫ് എസ്ജെ, പ്രിന്‍സിപ്പല്‍ ഡോ. ഇസഡ് വി ളാകപ്പറമ്പില്‍, എന്നിവര്‍ പ്രസംഗിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: