കൊച്ചി: രാജ്യത്ത് ബാഡ്മിന്റണ്‍ അക്കാദമികള്‍ ഉണ്ടാവുന്നതോടൊപ്പം നിലവാരമുള്ള പരിശീലകരും വേണമെന്ന് മുന്‍ ലോക ഒന്നാം നമ്പര്‍ ബാഡ്മിന്റണ്‍ താരം സൈന നെഹ്വാള്.
അക്കാദമികള്‍ വന്നത് കൊണ്ട് മാത്രം കാര്യമില്ല, നിലവില്‍ മികച്ച പരിശീലകരുടെയും ഫിസിയോകളുടെയും സപ്പോര്‍ട്ടിങ് സ്റ്റാഫിന്റെയും അഭാവമുണ്ട്. ഇതിനൊപ്പം മികച്ച ടൂര്‍ണമെന്റുകള്‍ കൂടി വന്നാലേ ബാഡ്മിന്റണ്‍ രംഗത്ത് കൂടുതല്‍ ഉയര്ച്ചയുണ്ടാവുകയുള്ളുവെന്നും സൈന കൊച്ചിയില്‍ പറഞ്ഞു.
എതിരാളി സിന്ധു ആയാലും കരോലിന് ആയാലും വിജയം മാത്രമാണ് ലക്ഷ്യമിടുന്നതെന്നും സൈന പറഞ്ഞു. സിന്ധു മികച്ച രീതിയില്‍ കളിക്കുന്നു. ഭാവിയില്‍ പരിശീലകയാവുമോയെന്ന ചോദ്യത്തിന് പരിശീലകന്റെ ജോലി താരങ്ങളുടേതിനേക്കാള്‍ കാഠിന്യമേറിയതാണെന്നായിരുന്നു മറുപടി.
കുട്ടികളെ പരിശീലിപ്പിക്കാനുള്ള ക്ഷമ എനിക്കില്ല, കോച്ചിങ്ങിനെകുറിച്ച് ഇപ്പോള്‍ മനസില്‍ ചിന്തയില്ല, ഭാവിയില്‍ അത് മാറിയേക്കാമെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: