കാവസാക്കി: ജപ്പാന് ഗോള്‍ഡന്‍ ഗ്രാന്‍ഡ് പ്രീയില്‍ യുഎസിന്റെ ജസ്റ്റിന് ഗാറ്റ്ലിന് വേഗരാജാവ്. 10.28 സെക്കന്‍ഡില്‍ ഫിനിഷ് ചെയ്തു ഗാറ്റ്ലിന്. ജപ്പാനീസ് താരങ്ങള്‍ അസാക കേംബ്രിഡ്ജ് (10.31) വെള്ളി നേടിയപ്പോള്‍, ഷുഹേയി താദയ്ക്ക് (10.35 വെങ്കലം).
വനിതകളില്‍ ബള്‍ഗേറിയയുടെ ഇവെറ്റ് ലലൊവ കൊള്ളിയൊ വേഗമേറിയ താരം, 11.40 സെക്കന്‍ഡ്. യുഎസ് താരങ്ങള്‍ തവാന മെഡോസ് (1.44) വെള്ളിയും ടിയാന ബര്ടൊലെറ്റ (11.47) വെങ്കലവും നേടി. 200 മീറ്ററില്‍ സ്വര്‍ണം നേടി ഇവെറ്റ് ഡബിളിനും അവകാശിയായി, 22.98 സെക്കന്‍ഡ്. യുഎസിന്റെ ടിഫാനി ടൗണ്‍സെന്‍ഡ് (23.31) വെള്ളിയും, പനാമയുടെ ടോയി വിസില്‍ (23.40) വെങ്കലവും നേടി.
പുരുഷന്മാരുടെ 200 മീറ്ററില്‍ കാനഡയുടെ ആരോണ്‍ ബ്രൗണിന് സ്വര്‍ണം (20.62 സെക്കന്‍ഡ്). 800 മീറ്ററില്‍ കെനിയയുടെ തിമോത്തി കിറ്റും, 3000 മീറ്ററില്‍ കെനിയയുടെ പോള്‍ കെയ്റ്റനി കിപ്ടും സ്വര്‍ണം നേടി.
വനിതകളുടെ 1,500 മീറ്ററില്‍ കെനിയയുടെ നെല്ലി ജെപ്കൊസെഗിക്ക് സ്വര്‍ണം. 110 മീറ്റര്‍ ഹര്‍ഡില്‍സില്‍ യുഎസിന്റെ ക്വീന്‍ ഹാരിസണും, ലോങ്ജംപില്‍ ടിയാന ബര്ടോലെറ്റയും സ്വര്‍ണം നേടി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: