കൊച്ചി: വിശാല കൊച്ചിയുടെ മാലിന്യ പ്രശ്നങ്ങള്‍ക്ക് പൂര്‍ണ പരിഹാരം കാണേണ്ട ബ്രഹ്മപുരത്തെ മാലിന്യ പ്ലാന്റ് നിലം പൊത്താറായ നിലയില്‍. സ്ഥിതി തുടര്‍ന്നാല്‍ മാലിന്യനീക്കവും, സംസ്കരണവും അധികം വൈകാതെ മുടങ്ങിയേക്കും. പരിഹാരമായി നിര്‍ദേശിച്ച അത്യാധുനിക മാലിന്യ സംസ്കരണ പ്ലാന്റ് ഇപ്പോഴും കടലാസില്‍ ഉറങ്ങുന്നു. നിര്‍മാണ കരാര്‍ ഒപ്പ് വെച്ച് ഒന്നേകാല്‍ മാസം പിന്നിട്ടിടും പദ്ധതിക്കുള്ള സ്ഥാലം പോലും കണ്ടെത്താനാകാതെ സര്‍ക്കാര്‍ നടപടികള്‍ ഇഴയുകയാണ്.
നഗരത്തിലെ മുഴുവന്‍ മാലിന്യവും സംസ്കരിക്കുന്ന ബ്രഹ്മപുരം പ്ലാന്റിന്റെ നിലവിലെ സ്ഥിതി അതീവ ദയനീയമാണ്. ജൈവമാലിന്യങ്ങള്‍ സംസ്കരിക്കുന്ന പ്ലാന്റ് ഏത് നിമിഷവും നിലംപൊത്താവുന്ന അവസ്ഥയിലാണ്. കെട്ടിടത്തിന്റെ തൂണുകള്‍ ദ്രവിച്ച് ഇടിഞ്ഞ് വീഴാറായിട്ടും കോര്പ്പറേഷന് അധികൃതര്‍ അറ്റകുറ്റപ്പണികളെപ്പറ്റി ചിന്തിച്ചു തുടങ്ങിയിട്ടില്ല. 60 ഓളം തൊഴിലാളികള്‍ ജീവന് പണയം വെച്ച് വിവിധ ഷിഫ്റ്റുകളിലായി ജോലി ചെയ്യുന്നുണ്ട്. കളമശ്ശേരി, തൃക്കാക്കര, തൃപ്പൂണിത്തുറ, ആലുവ, അങ്കമാലി നഗരസഭകള്‍ക്ക് പുറമേ ചേരാനെല്ലൂര്‍, വടവുകോട്, പുത്തന്‍കുരിശ് പഞ്ചായത്തുകളില്‍ നിന്നുമായി ദിവസേന ശരാശരി 200 ടണ്‍ മാലിന്യമാണ് പ്ലാന്റിലെത്തിക്കുന്നത്. നിലവില്‍ ഇതില്‍ നിന്ന് 20 ടണ്‍ വളം ഉല്‍പ്പാദിപ്പിക്കാനുള്ള ശേഷിയാണുള്ളത്.
കിലോയ്ക്ക് അഞ്ചു രൂപ നിരക്കില്‍ ജൈവ വളവും നല്‍കുന്നുണ്ട്. ശേഷിക്കുന്ന ഭൂരിഭാഗം മാലിന്യവും കൂമ്പാരമായി പ്ലാന്റില്‍ തന്നെ കുമിഞ്ഞുകൂടുകയാണ്. കൂട്ടിയിട്ടവ മഴയെത്തുമ്പോള്‍ സമീപത്തെ കടമ്പ്രയാറ്റിലേക്കും ഒഴുകി പോകുന്നുണ്ട്. ഇവയുടെ ദുര്‍ഗന്ധവും സമീപ മേഖലകളിലേക്ക് വ്യാപിക്കുകയാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: