പാലക്കാട്: സിപിഎം വിട്ട് കോണ്‍ഗ്രസില്‍ ചേര്‍ന്ന കര്‍ഷക കുടുംബത്തിനു സിപിഎമ്മിന്റെ ഊരുവിലക്ക്. കുഴല്‍മന്ദം തോട്ടുപാലത്തെ കൃഷ്ണനും കുടുംബത്തിനുമാണ് പ്രദേശത്തെ സിപിഎം നേതാക്കള്‍ ഊരുവിലക്കേര്‍പ്പെടുത്തിയത്. മാത്രമല്ല ഇവര്‍ക്കുനേരെ സിപിഎം അക്രമവും നിരന്തരമായി ഉണ്ടെന്നു കൃഷ്ണന് പറഞ്ഞു.
സിപിഎം അനുഭാവിയായിരുന്ന കൃഷ്ണനും കുടുംബവും 2015 ലാണ് പാര്‍ട്ടി വിട്ടത്. അതിനു ശേഷം തുടര്‍ച്ചയായി അവര്‍ ഉപദ്രവിക്കുന്നതായാണ് ഈ കുടുംബത്തിന്റെ പരാതി.
വീടിനു നേരെ പലതവണ കല്ലേറുണ്ടായി. 35 സെന്റ് ഭൂമി പാട്ടത്തിനെടുത്ത് നടത്തിയിരുന്ന വാഴകൃഷി ഉള്‍പ്പെടെയുള്ളവ നശിപ്പിച്ചതായും ഇവര്‍ പറയുന്നു.
പാര്‍ട്ടി വിട്ടത് മുതല്‍ പ്രദേശത്ത് നടക്കുന്ന കല്യാണ ചടങ്ങുകളിലോ മറ്റ് പൊതു പരിപാടികളിലോ പങ്കെടുക്കാന്‍ അനുവദിക്കാതെ കര്‍ഷക തൊഴിലാളി കുടുംബത്തിന് ഊരുവിലക്ക് ഏര്‍പ്പെടുത്തിയിരിക്കുകയാണ് സിപിഎം നേതൃത്വം.
കൃഷ്ണന്റെ കുടുംബത്തോട് സംസാരിക്കുന്നവരെയടക്കം സിപിഎമ്മുകാര്‍ ഊരുവിലക്കുമെന്ന് ഭീഷണിപ്പെടുത്തുന്നുണ്ട്. തൊട്ടടുത്തുള്ള കടകളില്‍ നിന്ന് സാധനങ്ങള്‍ വാങ്ങാന്‍ പോലും ഇവര്‍ക്ക് അനുമതിയില്ല.
പ്രതികരിക്കാൻ ഇവിടെ എഴുതുക: