ന്യുദല്‍ഹി: ദല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാളിനെതിരെ മാനനഷ്ടക്കേസുമായി അരുൺ ജെയ്റ്റ്ലി. കെജ്രിവാളിന്റെ അഭിഭാഷകൻ തന്നെ വഞ്ചകനെന്ന് വിളിച്ചു എന്ന് ആരോപിച്ചാണ് ജെയ്റ്റ്ലി 10 കോടി രൂപ ആവശ്യപ്പെട്ട് മാനനഷ്ടക്കേസ് ഫയൽ ചെയ്തത്.
കെജ്രിവാളിനും ആം ആദ്മി പാര്‍ട്ടിക്കുമെതിരെ നല്കിയ മറ്റൊരു അപകീര്‍ത്തി കേസില്‍ വാദപ്രതിവാദം നടക്കുന്നതിനിടെ ഈ മാസം 17നാണ് കെജ്രിവാളിന്റെ അഭിഭാഷകന് രാം ജത് മലാനി ജെയ്റ്റ്ലിയെ വഞ്ചകന് എന്ന് വിളിച്ചത്. ജോയിന്റ് രജിസ്ട്രാര്‍ ദീപാലി ശര്‍മ്മയുടെ മുപാകെയായിരുന്നു ആരോപണം.
ഇതില്‍ കുപിതനായ ജെയ്റ്റ്ലി, ജത്മലാനിയുടെ ആരോപണം കെജ്രിവാളിന്റെ നിര്‍ദേശപ്രകാരമാണോ എന്നും ആരാഞ്ഞിരുന്നു. വ്യക്തി വിദ്വേഷത്തിന് അതിരുണ്ടെന്നും കെജ്രിവാളിന്റെ നിര്‍ദേശപ്രകാരമാണ് ഈ ആരോപണമെങ്കില്‍ അദ്ദേഹത്തിനെതിരെ കേസ് നടത്തുമെന്നും ജെയ്റ്റ്ലി വ്യക്തമാക്കിയിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: