അഞ്ചല്‍: പട്ടണത്തിലെത്തിയാല്‍ ഒരാള്‍ക്ക് തോന്നുക താന്‍ വിളപ്പില്ശാലയിലാണോ എത്തിയത് എന്നാണ്. അത്രയധികം മാലിന്യമാണ് പട്ടണനടുവില്‍ കൂട്ടിയിട്ടിരിക്കുന്നത്. മുമ്പ് അഞ്ചല്‍ പ്രൈവറ്റ് ബസ്സ്റ്റാന്റിനോട് ചേര്‍ന്ന് പോലീസ് സ്റ്റേഷന് നിന്ന സ്ഥലമാണ് ഇപ്പോള്‍ അഞ്ചല്‍ പഞ്ചായത്ത് മാലിന്യനിക്ഷേപത്തിനായി തെരഞ്ഞെടുത്തിരിക്കുന്നത്.
ഇവിടെ പഴയ പോലീസ് സ്റ്റേഷന് കെട്ടിടത്തിനു മുന്പില് മാലിന്യകൂമ്പാരം അഴുകി കാല്‍നടയാത്ര പോലും ദുഷ്കരമായിരിക്കുന്നു. ഇവിടെ കൂട്ടിയിട്ടിരിക്കുന്ന അഞ്ചല്‍ മത്സ്യമാംസ ചന്തയിലെ അടക്കം മാലിന്യങ്ങള്‍ അഴുകിയ നിലയിലാണ്. മൂക്കുപൊത്താതെ വഴിനടക്കാന്‍ പറ്റാത്ത അവസ്ഥ. മൂന്ന് സ്കൂളുകളിലും രണ്ടുകോളേജുകളിലും പോകുന്ന വിദ്യാര്‍ത്ഥികള്‍ ഇതിനു മുന്നിലൂടെ വേണം കടന്നുപോകാന്‍. മഴക്കാലമായതോടെ അഞ്ചല്‍ മേഖലയില്‍ പകര്‍ച്ച പനികളും വ്യാപകമായി. നിരവധി ആളുകളാണ് പനിയും മറ്റ് പകര്‍ച്ചവ്യാധികളും പിടിപെട്ട് ആശുപത്രികളിലെത്തുന്നത്. മാലിന്യങ്ങള്‍ നീക്കം ചെയ്യുന്നതിനോ കൊതുകു നിര്‍മാര്‍ജനത്തിനോ പഞ്ചായത്ത് ചെറുവിരലനക്കുന്നില്ല. പഞ്ചായത്ത് മാലിന്യനിര്‍മാര്‍ജനത്തിന് വേണ്ടി പ്ലാന്റ് പണിയാന്‍ തഴമേലില്‍ വാങ്ങിയ ഭൂമി പാമ്പ് വളര്‍ത്തല്‍ കേന്ദ്രമായി കാടുകയറി നശിക്കുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: