കോഴിക്കോട്: തൃശൂര്‍ പാമ്പാടി നെഹ്റു കോളജിലെ എന്‍ജിനിയറിംഗ് വിദ്യാര്‍ഥി ജിഷ്ണു പ്രണോയിയുടെ മരണവുമായി ബന്ധപ്പെട്ട് ഡിജിപി സെന്‍കുമാറിനെ കാണാന്‍ കുടുംബാംഗങ്ങൾ വീണ്ടും തലസ്ഥാനത്തെത്തും. ജിഷ്ണുവിന്റെ അച്ഛന് അശോകന്, നാട്ടുകാരനായ എം.ബി അശോകന് എന്നിവരാണ് ബുധനാഴ്ച രാവിലെ ഡിജിപിയെ കാണുന്നത്.
സുഖമില്ലാത്തതിനാല്‍ ജിഷ്ണുവിന്റെ അമ്മ മഹിജ എത്തുന്നില്ല. പുതിയ ഡിജിപി യില്‍ പ്രതീക്ഷയുണ്ടെന്ന് അച്ഛന് അശോകന് പറഞ്ഞു.
ജിഷ്ണുവിന്റെ മരണം നടന്നിട്ട് ആറ് മാസത്തോളമായെങ്കിലും തങ്ങള്‍ക്ക് ഇതുവരെ നീതിലഭിച്ചിട്ടില്ല. അന്വേഷണത്തിന്റെ ആദ്യ ഘട്ടം മുതല്‍ കേസ് അട്ടിമറിക്കാനാണ് അന്വേഷിച്ച എല്ലാവരും ശ്രമിച്ചത്. കേസ് മനപൂര്‍വ്വം ആത്മഹത്യയാക്കി മാറ്റാന്‍ ശ്രമിക്കുന്നതായും അശോകന് ആരോപിച്ചു
.
ബുധനാഴ്ച രാവിലെ 10 മണിക്കാണ് പോലീസ് അസ്ഥാനത്തെത്തി ഡിജിപിയെ കാണാന്‍ അനുമതി ലഭിച്ചിരിക്കുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: