ന്യൂദല്‍ഹി: പ്രധാനമന്ത്രി നരേന്ദ്ര മോദിയെ വധിക്കാന്‍ 50 കോടി രൂപ നല്‍കാമെന്ന് വാഗ്ദാനം ചെയ്തുള്ള പാക്ക് ഫോണ്‍കോളില്‍ അന്വേഷണം തുടങ്ങി.
മധ്യപ്രദേശിലെ സത്നയിലുള്ള യുവാവിനാണ് അജ്ഞാതനായ പാക്കിസ്ഥാനിയുടെ കോള്‍ എത്തിയത്. മോദി പങ്കെടുക്കുന്ന മുംബൈയിലെ പരിപാടിയില്‍ മോദിയെ വധിക്കാന്‍ തങ്ങളെ സഹായിച്ചാല്‍ 50 കോടി നല്‍കാമെന്നായിരുന്നു വാഗ്ദാനം.
ഫോണ്‍ വിളി ലഭിച്ചയുടന്‍ യുവാവ് കോള്‍ വന്ന 79651219 എന്ന നമ്പര്‍ സഹിതം പോലീസില്‍ പരാതി നല്കി. കുശാല്‍ സോണിയെന്ന യുവാവിനാണ് കോള്‍ ലഭിച്ചത്.തങ്ങളുടെ ദൗത്യത്തിന് രണ്ടു പേരെ തെരഞ്ഞെടുത്തു. മൂന്നാമതൊരാളെക്കൂടി വേണം. അതിനാണ് വിളിച്ചത് എന്നാണ് അജ്ഞാതനായ പാക്കിസ്ഥാനി പറഞ്ഞത്.
ഫോണ്‍ വിളി ആദ്യം ഗൗരവത്തിലെടുത്തില്ല. പിന്നെയാണ് അതിന്റെ ഗൗരവം ഓര്‍ത്ത് പോലീസിെന സമീപിച്ചത്. വിവരം അന്വേഷിച്ചുവരികയാണ്. വ്യാജവിളിയായിരുന്നോയെന്ന് കണ്ടെത്തേണ്ടതുണ്ട്. എസ്പി പറഞ്ഞു. കസാക്കിസ്ഥാനില്‍ നിന്നുള്ള വിളിയാണെന്ന് പോലീസ് തിരിച്ചറിഞ്ഞിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: