ജക്കാര്‍ത്ത: നഷ്ടത്തിലോടുന്ന, ലോകത്തെ ഏറ്റവും വലിയ വിമാനക്കമ്പനികളില്‍ ഒന്നായ കാത്തെ പസഫിക് ജീവനക്കാരെ വെട്ടിക്കുറയ്ക്കുന്നു. 600 പേരെ പിരിച്ചുവിടുമെന്നാണ് കമ്പനി ഇന്നലെ പ്രഖ്യാപിച്ചത്.
രണ്ടു പതിറ്റാണ്ടിനിടെ ഇത്രയും പേരെ പിരിച്ചുവിടുന്നത് ആദ്യമായാണ്. കമ്പനി പുന:സംഘടിപ്പിക്കാന്‍ ഹോങ്ങ്കോങ്ങ് തീരുമാനിച്ചിരുന്നു. ഇതിന്റെ ഭാഗമായാണ് പിരിച്ചുവിടല്‍.
2008നു ശേഷം കമ്പനി കഴിഞ്ഞ വര്‍ഷമാണ് നഷ്ടത്തിലായത്. സിംഗപ്പൂര്‍ എയര്‍ലൈനും നഷ്ടം നികത്താന്‍ കമ്പനിയുടെ പുന:സംഘടനക്ക് ഒരുങ്ങുകയാണ്. എയര്‍ലൈനിന്റെ ഭാവി കരുതി ചില കടുത്ത തീരുമാനങ്ങള്‍ എടുക്കുകയാണെന്ന് കാത്തെ പസഫിക് മേധാവി റൂപര്‍ട്ട് ഹോഗ് പത്രക്കുറിപ്പില്‍ അറിയിച്ചു.
25 ശതമാനം മാനേജ്മെന്റ് ജീവനക്കാരെയും 18 ശതമാനം സാധാരണ ജീവനക്കാരെയുമാണ് പിരിച്ചുവിടുക. മൊത്തം 33,700 ജീവനക്കാരാണ് കാത്തെയിലുള്ളത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: