വഴിത്തല: വഴിത്തല-കുണിഞ്ഞി റോഡില്‍ കാര്‍ 50 അടി താഴ്ച്ചയിലുള്ള തോട്ടിലേക്ക് മറിഞ്ഞു. കാര്‍ ഓടിച്ചിരുന്ന പാലാഴെക്കേക്കര സച്ചിന് (28) പരിക്കുകളോടെ രക്ഷപെട്ടു.
കഴിഞ്ഞ രാത്രി 11.30 ഓടെയാണ് സംഭവം. ബാംഗ്ലൂരില്‍ നിന്നും ഭാര്യവീടായ വഴിത്തലയിലേക്ക് വരും വഴിയാണ് അപകടം. സെന്റ് ആന്റണീസ് പള്ളിക്ക് സമീപത്തെ പാലത്തില്‍ നിന്നും കാര്‍ താഴ്ച്ചയിലുള്ള തോട്ടിലേക്ക് മറിയുകയായിരുന്നു. ഓടിക്കൂടിയ നാട്ടുകാരാണ് സച്ചിനെ രക്ഷിച്ച് ആസ്പത്രിയിലെത്തിച്ചത്.
സംരക്ഷണ ഭിത്തി നിര്‍മ്മിക്കാത്തതിനാല്‍ ഇവിടെ തുടര്‍ച്ചയായി അപകടങ്ങള്‍ ഉണ്ടാകുന്നതായി നാട്ടുകാര്‍ പറഞ്ഞു. 2001 ലാണ് പൊതുമരാമത്ത് വകുപ്പ് പ്രധാന റോഡില്‍ പാലം നിര്‍മ്മിച്ചത്. പാലത്തോട് ചേര്‍ന്ന് അപ്രോച്ച് റോഡ് ചേരുന്നിടത്ത് സംരക്ഷണഭിത്തി നിര്‍മ്മിച്ചിട്ടില്ല. ബാരിക്കേട് പോലും സ്ഥാപിക്കാത്തതിനാല്‍ നിരവധി വാഹനങ്ങളാണ് നിയന്ത്രണം വിട്ട് തോട്ടിലേക്ക് പതിക്കുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: