ഹൈദരാബാദ്: ഐപിഎല്‍ പത്താംപതിപ്പിലെ എമര്‍ജിങ് പ്ലേയര്‍ അവാര്‍ഡ് ഗുജറാത്ത് ലയണ്‍സിന്റെ മലയാളിതാരം ബേസില്‍ തമ്പിക്ക് ലഭിച്ചു. 10 ലക്ഷം രൂപയും ട്രോഫിയും അടങ്ങുന്നതാണ് അവാര്‍ഡ്.
ഫെയര്‍ പ്ലേ അവാര്‍ഡ് ഗുജറാത്ത് ലയണ്‍സ് കരസ്ഥമാക്കി. സൂപ്പര്‍ ഫിഫ്റ്റി അവാര്‍ഡ് കൊല്‍ക്കത്തയുടെ സുനില്‍ നരെയ്നാണ്. റോയല്‍ ചലഞ്ചേഴ്സിനെതിരെ 15 പന്തില്‍ അര്‍ധശതകം തികച്ചതാണ് നരെയ്നെ അവാര്‍ഡിനര്‍ഹനാക്കിയത്.
ഏറ്റവും കൂടതല്‍ റണ്‍സ് നേടിയ ഡേവിഡ് വാര്‍ണര്‍ക്ക് ഓറഞ്ച് ക്യാപ് ലഭിച്ചു. ഈ സീസണില്‍ 641 റണ്‍സാണ് സണ്‍റൈസേഴ്സ് ഹൈദരാബാദ് നായകനായ വാര്‍ണറുടെ സമ്പാദ്യം. ഏറ്റവും കൂടുതല്‍ വിക്കറ്റെടുത്ത ബൗളര്ക്കുളള പര്‍പ്പിള്‍ ക്യാപ് ഹൈദരാബാദിന്റെ തന്നൈ ഭുവനേശ്വര്‍ കുമാര്‍ (26 വിക്കറ്റ്) സ്വന്തമാക്കി.
ഗുജറാത്ത് ലയണ്‍സിന്റെ പേസ് നിരയിലെ ശക്തികേന്ദ്രമാണ് ബേസില്‍. ലയന്ണ്സിന്റെ മറ്റു ബൗളര്‍മാര്‍ തല്ലു വാങ്ങുമ്പോള്‍ ബേസില്‍ യോര്‍ക്കറും സ്ലോബോളുമെറിഞ്ഞ് ബാറ്റ്സ്മാന്മാരെ കുഴക്കി. പ്രമുഖരായ വിരാട് കോഹ്ലി, ധോണി, ക്രിസ് ഗെയ്ല്, കീരന് പൊളളാര്‍ഡ്, ഹഷിം അംല തുടങ്ങിയവരൊക്കെ ബേസിന് മുന്നില്‍ വീണു.
അദ്ധ്വാനിച്ച്് പന്തെറിയുന്ന ബേസില്‍ ക്രിസ് ഗെയിലിന്റെ വിക്കറ്റെടുത്താണ് ഐപിഎല്ലില്‍ അരങ്ങേറിയത്.12 മത്സരങ്ങളില്‍ 11 വിക്കറ്റ് സ്വന്തമാക്കി. പത്തുലക്ഷം മാത്രം അടിസ്ഥാന വിലയുണ്ടായിരുന്ന ബേസില്‍ തമ്പിയെ 85 ലക്ഷത്തിനാണ് ഗുജറാത്ത് ലയണ്‍സ് സ്വന്തമാക്കിയത്.പ്രതിഭയുളള ഈ പേസര്‍ ഇന്ത്യയ്ക്ക് മുതല്‍ കൂട്ടാണ്.
കഴിഞ്ഞ മൂന്ന് സീസണുകളില്‍ കേരളത്തിനായി രഞ്ജി ക്രിക്കറ്റ് കളിച്ചിട്ടുണ്ട്.
സ്കൂള്‍ തലം മുതല്‍ ക്രിക്കറ്റ് കളിക്കുന്നു.പെരുമ്പാവൂര്‍ ക്രിക്കറ്റ് ക്ലബില്‍ ചേര്‍ന്നതോടെ ഫാസ്റ്റ് ബൗളറായി. അണ്ടര്‍-19, അണ്ടര്‍- 23 ടീമുകളില്‍ കളിച്ചിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: