ലണ്ടന്‍: പ്രീമിയര്‍ ലീഗില്‍ ഏറ്റവും കൂടുതല്‍ ഗോള്‍ നേടിയ കളിക്കാരുളള സ്വര്‍ണ പാദുകം ടോട്ടന്‍ഹാമിന്റെ ഹാരി കെയ്ന്‍ സ്വന്തമാക്കി. തുടര്‍ച്ചയായ രണ്ടാം തവണയാണ് കെയ്ന്‍ ഈ ബഹുമതി ലഭിക്കുന്നത്.30 മത്സരങ്ങളില്‍ 29 ഗോളുകള്‍ നേടി.
ഹള്സിറ്റിക്കെതിരായ അവസാന ലീഗ് മത്സരത്തില്‍ ഹാട്രിക്ക് തികച്ചാണ് കെയ്ന്‍ ഈ അവാര്‍ഡിനര്‍ഹനായത്. മത്സരത്തില്‍ ടോട്ടന്‍ഹാം ഒന്നിനെതിരെ ഏഴു ഗോളുകള്‍ക്ക് വിജയിച്ചു. പത്താം മിനിറ്റില്‍ കെയ്ന്‍ ടോട്ടന്‍ഹാമിനെ മുന്നിലെത്തിച്ചു.
തുടര്‍ന്ന് 13, 72 മിനിറ്റുകളില്‍ ഗോള്‍ നേടി ഹാട്രിക്ക് തികച്ചു.നാലു ദിവസത്തിനുളളില്‍ ഇതു രണ്ടാം തവണയാണ് കെയ്ന്‍ ഹാട്രിക്ക് നേടുന്നത്.മൂന്ന് ദിവസം മുമ്പ് സ്റ്റര്‍ സിറ്റിക്കെതിരായ മത്സരത്തില്‍ ഹാരി കെയ്ന്‍ ഹാട്രിക്ക് നേടി.ബി അലി, വാന്യാമ, ഡേവിസ്, ആള്ഡള്വിറീള്ഡ് എന്നിവരാണ് ടോട്ടന്‍ ഹാമിനു വേണ്ടി ഗോള്‍ നേടിയ മറ്റുതാരങ്ങള്‍. ക്ലൂക്കസാണ് ഹള്‍ സിറ്റിയുടെ ആശ്വാസ ഗോള്‍ കുറിച്ചത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: