കോഴിക്കോട്: മഹിളാ ഐക്യവേദി ജില്ലാ പ്രസിഡന്റും മഹിളാ മോര്‍ച്ച ജില്ലാ കമ്മിറ്റി അംഗവുമായ മുന്‍ കൗണ്‍സിലര്‍ സി.എസ്. സത്യഭാമക്ക് നേരെ അക്രമം. സത്യഭാമ ഓണററി സെക്രട്ടറിയായ കേരള വിഷ്വല്‍ ആന്‍ ഡ് പ്രിന്റ് മീഡിയ കോ-ഓപ്പറേറ്റീവ് സൊസൈറ്റി ഓഫീസില്‍ വെച്ചാണ് ഇന്നലെ രാവിലെ 11 മണിയോടെ മര്‍ദ്ദനമേറ്റത്. താല്‍ക്കാലിക ജീവനക്കാരനും സിപിഎം ഇടിമൂഴിക്കല്‍ ബ്രാഞ്ച് നേതാവുമായ കെ. ഷാജുവാണ് സത്യഭാമയെ മര്‍ദ്ദിച്ചത്.
ഇടപാടുകാര്‍ക്ക് തെറ്റായ വിവരം നല്‍കിയതിനെക്കുറിച്ച് അന്വേഷിച്ചപ്പോഴാണ് തന്നെ അക്രമിച്ചതെന്ന് സത്യഭാമ പറഞ്ഞു. കേട്ടാല്‍ അറയ്ക്കുന്ന അശ്ലീല വാക്കുകള്‍ ഉപയോഗിച്ചെന്നും തന്റെ മുഖത്തടിച്ചെന്നും കയ്യേറ്റം ചെ യ്യാന്‍ ശ്രമിച്ചെന്നും അവര്‍ പറഞ്ഞു. പരിക്കേറ്റ സത്യഭാമയെ ഗവ. ബീച്ചാശുപത്രിയില്‍ പ്രവേശിപ്പിച്ചു. അക്രമത്തെ ഹിന്ദുഐക്യവേദി അപലപിച്ചു. ഹിന്ദുഐക്യവേദി ജില്ലാ വൈസ് പ്രസിഡന്റ് മധുസൂദനന് അദ്ധ്യക്ഷത വഹിച്ചു. സംസ്ഥാന സെക്രട്ടറി കെ. ഷൈനു, ടി.പി. അനില്‍കുമാര്‍, ബൈജു കൂമുള്ളി, സുബീഷ് ഇല്ലത്ത്, ജോഷിചന്ദ്രന്, പ്രേമാനന്ദന് പി. കെ, എ. പ്രേമാനന്ദന് എന്നിവര്‍ സംസാരിച്ചു. ഹിന്ദു ഐക്യവേദി സംസ്ഥാന സെക്രട്ടറി കെ. ഷൈനു, ബിജെപി ജില്ലാ ജനറല്‍ സെക്രട്ടറി പി. ജിജേന്ദ്രന്‍ എന്നിവര്‍ സന്ദര്‍ശിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: