കുറ്റ്യാടി: കനത്തമഴയിലും,കാറ്റിലും,ഇടിമിന്നലിലും കുറ്റ്യാടി മേഖലയില്‍ വ്യാപക നാശം.കുറ്റ്യാടി പഞ്ചായത്തിലെ മീത്തലെ വടയത്ത് അഞ്ഞൂറോളം വാഴകള്‍ നിലംപൊത്തി.
കേളംകണ്ടി അനിലിന്റെ കുലച്ച നൂറോളം വാഴകളും,പാറ ബാലന്റെ നൂറ് വാഴകളും കുനിയില്‍ കൃഷ്ണന്റെ നേതൃത്വത്തില്‍ സംഘ കൃഷി ചെയ്ത നൂറ്റിയമ്പതോളം വാഴകളും പൂര്‍ണ്ണമായും നശിച്ചു.ഇതിനടുത്തായി തെങ്ങ് കടപുഴകി വീണ് വൈദ്യുതി തൂണ്തകര്ന്നു.
ശക്തമായ ഇടിമിന്നലില്‍ കൂരാറ തെക്ക്യേടത്ത് നാണുവിന്റെ വീടിന്റെ ചുമരില്‍ വിള്ളല്‍ വീണു.ഇലക്ട്രിക് വയറിങ്ങുകളും,ഇലക്ട്രോണിക്സ് ഉപകരണങ്ങളും തകര്‍ന്നിട്ടുണ്ട്.വീടിനോട് ചേര്‍ന്ന കക്കുസും ഇടിഞ്ഞുവീണു.ലക്ഷ കണക്കിന് രൂപയുടെ നഷ്ടമാണ് മേഖലയില്‍ ഉണ്ടായത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: