കൊച്ചി: ജനനേന്ദ്രിയം മുറിച്ച സംഭവത്തില്‍ സര്‍ക്കാരിനെ കടന്നാക്രമിച്ച് പ്രമുഖ ചലച്ചിത്ര നടന് ജോയ്മാത്യു. ലിംഗം മുറിച്ചതിനെ ന്യായീകരിച്ചതു വഴി സ്വയരക്ഷയ്ക്ക് ഇങ്ങനെ ചെയ്യാം എന്ന് മുഖ്യമന്ത്രി അംഗീകരിച്ചിരിക്കുകയാണ്. സ്ത്രീകള്ക്ക്്നേരെയുള്ള അതിക്രമങ്ങള്‍ തടയാന്‍ കഴിയാതെ വരുമ്പോഴാണ് ഇത്തരം സംഭവങ്ങളെ ജനങ്ങള്‍ ആഘോഷിക്കുന്നത്.
കേരളത്തിലെ സ്ത്രീകള്‍ക്ക് സുരക്ഷ നല്‍കേണ്ട സര്‍ക്കാരിന് അതു സാധിക്കുന്നില്ലെന്ന് സമ്മതിച്ചിരിക്കുകയാണ് മുഖ്യമന്ത്രി. ഫേസ്ബുക്ക് പോസ്റ്റില്‍ ജോയി മാത്യു തുടരുന്നു.
പോസ്റ്റില്‍ നിന്ന്….
മൂന്നുമാസം മുന്‍പ് ഒരു ക്രിസ്ത്യന്‍ പുരോഹിതന് പ്രായപൂര്‍ത്തിയാവാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ച വിഷയത്തെ മുന്‍നിര്‍ത്തി ആത്മീയ വിഷയങ്ങളില്‍ ഏര്‍പ്പെടുന്നവര്‍ക്ക് ലൈംഗിക തൃഷ്ണകളാല്‍ നിയന്ത്രണം നഷ്ടപ്പെടാതിരിക്കാന്‍ ഞാന്‍ മൂന്നു നിര്‍ദ്ദേശം മുന്നോട്ടുവച്ചിരുന്നു. വന്ധ്യംകരിക്കുകയെന്നതായിരുന്നു അതിലൊന്ന്. വ്യാജ ആത്മീയദാഹികളുടെ മൊത്തം രക്ഷയെക്കരുതിയാണ് അങ്ങനെ എഴുതിയത്. കാര്യങ്ങള്‍ ഇത്രയും വേഗം സംഭവിക്കുമെന്ന് കരുതിയില്ല.
ലിംഗം പോയത് വിശ്വഹിന്ദുവിന്റേതായതിനാല് സഖാക്കള്‍ അതിലേറെ ഹാപ്പി. അത്യപൂര്‍വ്വമായി മാത്രം ചിരിക്കുന്ന, ആഭ്യന്തര വകുപ്പു കൂടി കൈകാര്യം ചെയ്യുന്ന മുഖ്യമന്ത്രി ചിരിയോടു കൂടിത്തന്നെ മുറിക്കലിന് പിന്തുണ പ്രഖ്യാപിക്കുക മാത്രമല്ല ധീരമായ നടപടിയെന്ന് വാഴ്ത്തുകയും ചെയ്തു, അതിനര്‍ഥം ഇത്തരം സന്ദര്‍ഭങ്ങളില്‍ സ്ത്രീകള്‍ക്ക് സ്വയരക്ഷക്ക് മുറിക്കാമെന്ന് സര്‍ക്കാര്‍ അംഗീകരിച്ചിരിക്കുകയല്ലേ. ജോയ് മാത്യു ചോദിക്കുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: