കൊച്ചി: കേരളത്തില്‍ ഭരണത്തിലും സംഘടനാതലത്തിലും സ്ത്രീമുന്നേറ്റം കാലഘട്ടത്തിന്റെ ആവശ്യമാണെന്ന് ബിഡിജെഎസ് സംസ്ഥാന പ്രസിഡന്റ് തുഷാര്‍ വെള്ളാപ്പള്ളി. ഭാരത് ധര്‍മ്മ മഹിളാസേന നേതൃത്വ പഠനക്യാമ്പ് ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
കേരളത്തിലെ ഇടത്- വലത് മുന്നണികള്‍ നടത്തുന്നത് കപടമതേതരത്വ പ്രവര്‍ത്തനമാണ്. മദനിയുടെയും കേരളകോണ്ഗ്രസ്സിന്റെയും പിറകെ നടന്ന എല്‍ഡിഎഫും, മുസ്ലീം ലീഗിനെ വാരിപ്പുണര്‍ന്ന് യുഡിഎഫും മതേതരത്വം പ്രസംഗിക്കുകയാണ്. എല്ലാവര്ക്കും ഭൂമിക്കായുള്ള രണ്ടാം ഭൂപരിഷ്കരണ സമരത്തി ബിഡിജെഎസ് മൂന്നാറില്‍ തുടക്കമിട്ടിരിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു. മഹിളാസേന ജില്ലാ പ്രസിഡന്റ് നിര്‍മ്മല ചന്ദ്രന് അദ്ധ്യക്ഷനായി. ആദിവാസി ഗോത്ര മഹാസഭ നേതാവ് സി.കെ. ജാനു മുഖ്യാതിഥിയായി. സ്ത്രീസുരക്ഷയും സാമൂഹിക പ്രതിബദ്ധതയും എന്ന വിഷയത്തില്‍ ഭാരതീയ വിചാരകേന്ദ്രം സംസ്ഥാന ഓര്‍ഗനൈസിംഗ് സെക്രട്ടറി കാ.ഭാ. സുരേന്ദ്രന് ക്ലാസ്സെടുത്തു. ബിഡിജെഎസ് സംസ്ഥാന സെക്രട്ടറിമാരായ എന്‍.എ.നീലകണ്ഠന് മാസ്റ്റര്‍, അഡ്വ.സംഗീത വിശ്വനാഥന്, വി.ഗോപകുമാര്‍, ജില്ലാ പ്രസിഡന്റ് എ.ബി.ജയപ്രകാശ്, ജില്ലാ സെക്രട്ടറി വി.വേണുഗോപാല്‍, തൊഴിലാളി സേന ജില്ലാ പ്രസിഡന്റ് എം.എ. ബാസു, മഹിളാസേന ജില്ല ഭാരവാഹികളായ ഇന്ദിര ശശി, ഷീബ പ്രകാശ്, ബീന ദിവാകരന്, ഉഷ വിജയന് എന്നിവര്‍ പ്രസംഗിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: