കൊച്ചി: സിപിഎം സിപിഐ ബന്ധം ജില്ലയില്‍ കൂടുതല്‍ വഷളാകുന്നു. കഴിഞ്ഞ ദിവസം സിപിഎമ്മിന്റെ നേതൃത്വത്തില്‍ ജില്ലയില്‍ നടത്തിയ വാഹന ജാഥയില്‍ സിഐടിയു നേതാവ് സിപിഐക്കെതിരെ നടത്തിയ രൂക്ഷ വിമര്‍ശനമാണ് സിപിഐയെ ചൊടിപ്പിച്ചത്.
കേന്ദ്രസര്‍ക്കാരിന്റെ നയങ്ങള്‍ക്കെതിരെയും സംസ്ഥാന സര്‍ക്കാരിന്റെ നേട്ടങ്ങള്‍ ഉയര്‍ത്തികാണിച്ചാണ് വാഹനജാഥ സംഘടിപ്പിച്ചത്. എന്നാല്‍ സിഐടിയു നേതാവിന്റെ നേതൃത്വത്തില്‍ വൈറ്റില, ഉദയംപേരൂര്‍, മുളന്തുരുത്തി, എന്നിവിടങ്ങളില്‍ നടന്ന ജാഥയില്‍ ഘടകക്ഷിക്കെതിരെയുള്ള വിമര്‍ശനങ്ങളായിരുന്നു മുഖ്യം. സിപിഎം പാര്‍ട്ടി റിപ്പോര്‍ട്ടിങിലും സിപിഐ രൂക്ഷമായി വിമര്‍ശിച്ചിരുന്നു. ഉദയംപേരൂരിലെ സഹകരണസംഘം തെരഞ്ഞെടുപ്പില്‍ സിപിഐ വന്‍ വിജയം കൈവരിച്ചു. ഇവിടെ സിപിഎം, സിപിഐ വ്യത്യസ്ത പാനലുകളായിട്ടാണ് മത്സരിച്ചത്. നേരത്തെ ജില്ലയില്‍ സിപിഎം വിട്ടവര്‍ക്ക് അഭയം നല്കിയ സിപിഐയുടെ നടപടിയുടെ പേരിലും ഇരുപാര്‍ട്ടികളും തമ്മിലുള്ള ബന്ധം വഷളായിരുന്നു. പാര്‍ട്ടി വിട്ടവരെ സിപിഐയിലേക്ക് മാലയിട്ട് സ്വീകരിച്ച കാനം രാജേന്ദ്രനെതിരെ രൂക്ഷമായ വിമര്‍ശനങ്ങളുമായി സിപിഎം ജില്ലാ സെക്രട്ടേറിയറ്റ് പത്രക്കുറിപ്പ് ഇറക്കിയിരുന്നു.
പലകാര്യങ്ങളിലും ഉലഞ്ഞുനില്‍ക്കുന്ന സിപിഎം സിപിഐ ബന്ധം കൂടുതല്‍ വഷളാകാന്‍ പുതിയ സംഭവവികാസങ്ങള്‍ വഴിവയ്ക്കാന്‍ സാധ്യതയുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: