കൊച്ചി: വിജിലന്‍സിനെതിരെ രൂക്ഷ വിമര്‍ശനവുമായി വീണ്ടും ഹൈക്കോടതി. രാഷ്ട്രീയവിരോധം തീര്‍ക്കാന്‍ വിജിലന്‍സിനെ ദുരുപയോഗം ചെയ്യരുതെന്ന് കോടതി വ്യക്തമാക്കി.മുന്‍ മന്ത്രി ഇ.പി. ജയരാജനെതിരായ ബന്ധുനിയമന കേസ് പരിഗണിക്കുന്നതിനിടയിലാണ് കോടതിയുടെ പരാമര്‍ശം.
നിയമം നടപ്പാക്കുകയാണ് വിജിലന്‍സ് ചെയ്യേണ്ടതെന്നും അന്വേഷണവും കേസും പൊതുജനത്തെ തൃപ്തിപ്പെടുത്താന്‍ വേണ്ടിയാകരുതെന്നും ഹൈക്കോടതി പറഞ്ഞു.
ബന്ധു നിയമനത്തില്‍ ലാഭമുണ്ടായോ ഇല്ലയോ എന്ന് പറയുന്നതിനാല്‍ ആരെയാണ് ഭയക്കുന്നതെന്നും ഹൈക്കോടതി ചോദിച്ചു. കേസ് അഴിമതി വിരുദ്ധ നിയമപ്രകരം നിലനില്‍ക്കുന്നതല്ലെന്ന റിപ്പോര്‍ട്ട് എന്തു കാരണം കൊണ്ടാണ് വ്യക്തമാക്കണമെന്ന് കോടതി ആവശ്യപ്പെട്ടു.
കേസില്‍ അന്വേഷണ പുരോഗതി സംബന്ധിച്ച് വിജിലന്‍സ് സമര്‍പ്പിച്ച സത്യവാങ്മൂലത്തില്‍ കോടതി അതൃപ്തി പ്രകടിപ്പിച്ചു. കേസ് ഈ മാസം 30ന് വീണ്ടും പരിഗണിക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: