ചെന്നൈ: സൂര്യയും ശരത് കുമാറും സത്യരാജും അടക്കം എട്ടു താരങ്ങള്‍ക്കെതിരെ ഉദഗമണ്ഡലം മജിസ്ട്രേറ്റ് കോടതി ജാമ്യമില്ലാ വാറണ്ട് പുറപ്പെടുവിച്ചു. 2009ലെ സംഭവത്തില്‍ റൊസാരിയോ മരിയ സൂസൈ നല്കിയ ഹര്‍ജിയില്‍ കോടതില്‍ നേരിട്ടു ഹാജരാകാനുള്ള നിര്‍ദേശം അവഗണിച്ചതിനെത്തുടര്‍ന്നാണ് വാറണ്ട്.
തമിഴ് സിനിമയിലെ ചില നടികള്‍ വേശ്യാവൃത്തി ചെയ്യുന്നു എന്നു കാണിച്ച് തമിഴ്നാട്ടിലെ ഒരു പത്രം വാര്‍ത്ത പ്രസിദ്ധീകരിച്ചതാണ് പ്രശ്നങ്ങളുടെ തുടക്കം. ഈ റിപ്പോര്‍ട്ടില്‍ പ്രതിഷേധിക്കാന്‍ ചലച്ചിത്ര താരങ്ങളുടെ സംഘടന സംഘടിപ്പിച്ച യോഗത്തില്‍ പത്രത്തേയും വാര്‍ത്ത തയാറാക്കിയ ലേഖകനേയും അപകീര്‍ത്തിപ്പെടുത്തുന്ന തരത്തില്‍ പ്രസംഗിച്ചു എന്നാണ് സൂര്യ, ശരത് കുമാര്‍, സത്യരാജ്, ചേരന്, വിജയകുമാര്‍, വിവേക്, അരുണ്‍ വിജയ്, ശ്രീപ്രിയ എന്നിവര്‍ക്കെതിരായ കേസ്.
കേസ് തള്ളിക്കളയണമെന്നാവശ്യപ്പെട്ട് ഇവര്‍ നല്കിയ ഹര്‍ജി അടുത്തിടെ ഹൈക്കോടതി തള്ളിയിരുന്നു. ഈ മാസം 15ന് ഹാജരാകാനാണ് താരങ്ങളോട് മജിസ്ട്രേറ്റ് കോടതി ആവശ്യപ്പെട്ടിരുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: