കണ്ണൂര്‍: ജില്ലയുടെ വിവിധ മേഖലകളില്‍ മതപരിവര്‍ത്തനം വ്യാപകം. ക്രിസ്ത്യന്‍ പെന്തകോസ്ത് വിഭാഗത്തിന്റെ നേതൃത്വത്തിലാണ് മതപരിവര്‍ത്തന പ്രവര്‍ത്തനങ്ങള്‍ നടക്കുന്നത്. കണ്ണൂര്‍ നഗരത്തോടു ചേര്‍ന്നുളള മേലേചൊവ്വ കേന്ദ്രമാക്കിയാണ് മതപരിവര്‍ത്തന പ്രവര്‍ത്തനങ്ങള്‍ ജില്ലയിലെമ്പാടും നടക്കുന്നത്.
കഴിഞ്ഞ ദിവസം ആറ്റടപ്പയിലെ ഒരു കുടുംബത്തേ മതപരിവര്‍ത്തനത്തിന് ശ്രമിക്കുകയും ഹൈന്ദവ വിശ്വാസികളായ കുടുംബം ഇതിനെതിരെ പ്രതികരിക്കുകയും ചെയ്തതോടെ പ്രശ്നം പുറം ലോകമറിയുകയായിരുന്നു. മതംമാറ്റത്തെ എതിര്‍ത്തതിന്റെ പേരില്‍ കുടുംബത്തിന് ഭീഷണി നിലനില്‍ക്കുകയാണ്. കുടംബം ഇതു സംബന്ധിച്ച് എസ്പിക്കും കലക്ടര്‍ക്കും പരാതി നല്‍കിയിട്ടുണ്ട്.
ഹോട്ടലുകളിലും മറ്റും റൂമെടുത്ത് താമസിച്ച് പെന്തകോസ്റ്റ് വിഭാഗത്തില്‍പ്പെട്ട പാസ്റ്റര്‍മാര്‍ പ്രാര്‍ത്ഥന ക്ലാസ്സെന്നും സൗജന്യ ചികിത്സാ കേമ്പെന്നും മറ്റും പ്രചരിപ്പിച്ച് സാമ്പത്തികമായി പിന്നോക്കം നില്ക്കുന്ന ഹൈന്ദവ കുടുംബാംഗങ്ങളെ മതംമാറ്റ ക്ലാസ്സുകളില്‍ പങ്കെടുപ്പിച്ചാണ് മതംമാറ്റ ശ്രമങ്ങള്‍ നടക്കുന്നത്.
രണ്ട് മൂന്ന് ആഴ്ചകളില്‍ വെറും പ്രാര്ത്ഥനമാത്രമായിരിക്കും ഇത്തരം ക്ലാസ്സുകളില്‍ നടക്കുന്നത്. പിന്നീട് ഹൈന്ദവ ദൈവങ്ങളെ ആക്ഷേപിച്ചു കൊണ്ടുളള പ്രസംഗങ്ങള്‍ ക്ലാസ്സുകളില്‍ നടത്തുകയാണ്. രോഗികളേയും മക്കളില്ലാത്തവരുമായ കുടുംബങ്ങളേയാണ് ഇവര്‍ പ്രധാനമായും മതംമാറ്റാന്‍ ശ്രമിക്കുന്നത്. ക്ലാസ്സുകള്‍ ആഴ്ചകള്‍ പിന്നിടുന്നതോടെ ഇത്തരക്കാരുടെ ആഭരണങ്ങള്‍ അഴിച്ചുമാറ്റി ഒരു പ്രാര്‍ത്ഥനാ സഞ്ചിയില്‍ നിക്ഷേപിക്കുകയും ഇതോടു കൂടി ക്ലാസ്സുകളില്‍ പങ്കെടുത്തവര്‍ പെന്തകോസ്ത് മതം സ്വീകരിക്കുന്നതിന്റെ ആദ്യഘട്ടം പിന്നിടുകയുമാണ്.
പിന്നീട് ഇവരുടെ ബന്ധുക്കളായ മറ്റ് ഹൈന്ദവ കുടുംബങ്ങളെ ഇവരോടപ്പം പ്രാര്ത്ഥനയ്ക്കെത്തിക്കാന് നിര്‍ദ്ദേശിക്കുകയാണ്. പുരുഷന്മാര് ജോലിക്കു പോകുന്ന സമയം നോക്കിയാണ് പാസ്റ്റര്‍മാര്‍ വീടുകളിലെത്തി സ്ത്രീകളേയും കുട്ടികളേയും പരിചയപ്പെട്ട് വശീകരിച്ച് പ്രാര്‍ത്ഥന പരിപാടിക്കും മറ്റും എത്തിക്കുന്നത്.
ദാരിദ്ര്യവും അസുഖങ്ങളും കാരണം ബുദ്ധിമുട്ടുന്നവരേയും മക്കളില്ലാത്തവരേയും പങ്കെടുപ്പിച്ച് പെന്തക്കോസ് വിഭാഗം ജില്ലയുടെ വിവിധ ഭാഗങ്ങളില്‍ ആഴ്ചകള്‍തോറും ക്ലാസ്സുകളെടുത്തു വരുന്നുണ്ട്. മതം മാറ്റ പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്കുന്ന വിഭാഗത്തോട് പ്രാദേശികതലത്തില്‍ സിപിഎം അടക്കമുളള ചില സംഘടനകള്‍ അനുകൂല നിലപാട് കൈക്കൊളളുന്നത് മതപരിവര്‍ത്തന പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കുന്നവര്‍ക്ക് പ്രചോദനമാകുന്നതായും പരാതിയുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: