കണ്ണൂര്‍: സര്‍ക്കാര്‍ ജീവനക്കാര്‍ക്കും പെന്‍ഷന്‍കാര്‍ക്കും ഇപ്പോള്‍ അനുവദിച്ചിട്ടുള്ള സൗജന്യ ആരോഗ്യ ഇന്‍ഷുറന്‍സ് പദ്ധതി എല്ലാ മുതിര്‍ന്ന പൗരന്മാര്ക്കും ബാധകമാക്കണമെന്ന് സീനിയര്‍ സിറ്റിസണ്‍ സര്‍വീസ് കൗണ്‍സില്‍ ഉത്തരമേഖല വികസന ശില്‍പ്പശാല ആവശ്യപ്പെട്ടു. പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്, കാസര്‍കോട്, കണ്ണൂര്‍ ജില്ലകളിലെ പ്രതിനിധികളാണ് ശില്‍പ്പശാലയില്‍ പങ്കെടുത്തത്. സിപിഐ ജില്ല സെക്രട്ടറി അഡ്വ. പി സന്തോഷ്കമാര്‍ ഉദ്ഘാടനം ചെയ്തു. സംസ്ഥാന സെക്രട്ടറി സി.എച്ച്.വത്സലന്‍ അധ്യക്ഷനായി.
ജനപക്ഷ വികസനം സിദ്ധാന്തവും പ്രയോഗവും എന്ന വിഷയം ജില്ല പഞ്ചായത്ത് സ്റ്റാന്റിങ്ങ് കമ്മറ്റി ചെയര്മാന് വി.കെ.സുരേഷ്ബാബു അവതരിപ്പിച്ചു. ഫാദര്‍ ദേവസ്യ ഈരത്തറ, ഡോ. സി.എച്ച്.അബൂബക്കര്‍ഹാജി, എ.കെ.ചന്ദ്രന്‍മാസ്റ്റര്‍, കൊറ്റിയത്ത് സദാനന്ദന് തുടങ്ങിയവര്‍ പ്രസംഗിച്ചു. ഉച്ചക്ക് ശേഷം നടന്ന സംഘടന ശില്‍പ്പശാലയില്‍ സംസ്ഥാന ജനറല്‍ സെക്രട്ടറി എസ് ഹനീഫ റാവുത്തര്‍ വിഷയം അവതരിപ്പിച്ചു. സംസ്ഥാന സെക്രട്ടറി എം എഫ് ഫ്രാന്‍സിസ് വിഷയം അവതരിപ്പിച്ചു. ആരോഗ്യം വയോജനങ്ങള്‍ക്ക് എന്ന വിഷയത്തില്‍ ഡോ. ഗണേഷ് വാസുദേവന്‍ പ്രഭാഷണം നടത്തി. ജില്ല സെക്രട്ടറി മണ്ടൂര്‍ പ്രഭാകരന് സ്വാഗതവും എന്‍ വി രമേശന് നന്ദിയും പറഞ്ഞു.
വികസനമെന്നാല്‍ മൂലധന നിക്ഷേപമാണ് എന്ന കാഴ്ചപ്പാടില്‍ മാറ്റം വരണമെന്ന് ശില്‍പ്പശാല വിലയിരുത്തി. കാര്‍ഷിക സ്വയം പര്യാപ്തതക്കും മാലിന്യ നിര്മ്മാര്ജ്ജനത്തിനുമുള്ള പദ്ധതികള്‍ക്ക് രൂപം നല്‍കുകയും, ഇത്തരം പ്രവര്‍ത്തനങ്ങളില്‍ മുതിര്‍ന്ന പൗരന്മാര് പങ്കാളികളാവുകയും സാമൂഹ്യബോധത്തോടെ തങ്ങളുടെ അറിവും ബോധവും പരിചയവും വികസന പ്രവര്‍ത്തനങ്ങള്‍ക്ക് ഉപയോഗപ്പെടുത്തുകയും ചെയ്യുന്ന പ്രവണത ഉണ്ടാകണം.
കക്ഷിരാഷ്ട്രീയത്തിന്റെ അടിസ്ഥാനത്തില്‍ ആളുകളെ തിരുകിക്കയറ്റി വികസനപ്രവര്‍ത്തനങ്ങളുടെ ശോഭ കെടുത്തുന്നത് ഇല്ലാതിരിക്കാന്‍ സര്‍ക്കാര്‍ ജാഗ്രത പാലിക്കണം. ശില്‍പ്പശാല അഭിപ്രായപ്പെട്ടു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: