പട്ടിക്കാട്: വഴുക്കുംപാറയില്‍ സ്വകാര്യ ബസ്സിനു പുറകില്‍ ടൂറിസ്റ്റ് ബസ്സിടിച്ച് എട്ട് പേര്‍ക്ക് പരിക്ക്. തലക്ക് പരിക്കേറ്റ വാണിയമ്പാറ തേയിലക്കുന്നേല് വീട്ടില്‍ മറിയാമ്മ (52)യെ പീച്ചി റോഡിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. പിന്നീട് വിദഗ്ദ്ധ ചികിത്സക്കായി തൃശൂര്‍ മെഡിക്കല്‍ കോളേജിലേക്കു മാറ്റി. നിസാരമായി പരിക്കേറ്റ മറ്റ് ഏഴുപേരെ തൃശൂരിലെ വിവിധ സ്വകാര്യ ആശുപത്രികളില്‍ പ്രവേശിപ്പിച്ചു.
ഇന്നലെ രാവിലെ വഴുക്കുംപാറ സെന്ററിലെ ബസ് സ്റ്റോപ്പിലാണ് അപകടം. എളനാട്-തൃശൂര്‍ റൂട്ടിലോടുന്ന മേക്കാട്ടില്‍ ബസ്സിലെ യാത്രക്കാര്‍ക്കാണ് പരിക്കേറ്റത്. വേളാങ്കണ്ണിയില്‍ നിന്നും യാത്രകഴിഞ്ഞ് കുന്നംകുളം പന്നിത്തടം വെളര്ക്കാട് ഭാഗത്തേക്ക് പോവുകയായിരുന്ന ടൂറിസ്റ്റ് ബസ്സ് സ്റ്റോപ്പില്‍ ആളെയിറക്കിക്കൊണ്ടിരുന്ന ബസ്സിന്റെ പുറകില്‍ ഇടിക്കുകയായിരുന്നു. നാട്ടുകാര്‍ ചേര്‍ന്നാണ് രക്ഷാപ്രവര്‍ത്തനം നടത്തിയത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: