ന്യൂദല്‍ഹി: മുന്‍ ബീഹാര്‍ മുഖ്യമന്ത്രിയും ആര്‍ജെഡി അധ്യക്ഷനുമായ ലാലു പ്രസാദ് യാദവിന്റെ മകള്‍ മിസാഭാരതിയുടെ ചാര്‍ട്ടേഡ് അക്കൗണ്ടന്റിനെ അറസ്റ്റു ചെയ്തു. രാജേഷ് അഗര്‍വാളിനെയാണ് എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് അറസ്റ്റ് ചെയ്തത്.
8000 കോടിയുടെ പണം തട്ടിപ്പുമായി ബന്ധപ്പെട്ടാണ് അറസ്റ്റ്. രാജ്യസഭാ എംപിയായ മിസയുടെ കമ്പനിക്ക് രാജേഷ് പണം നല്‍കിയിട്ടുണ്ടെന്നും മിസയുടെ ബിനാമിയാണ് ഇയാളെന്നും ആരോപണമുണ്ട്.
1000 കോടി രൂപയുടെ ബിനാമി സ്വത്തിടപാടുമായി ബന്ധപ്പെട്ട് ലാലുവുമായി ബന്ധമുള്ള 22 സ്ഥലങ്ങളില്‍ റെയ്ഡ് നടന്നിരുന്നു. അതിന്റെ തുടര്‍ച്ചയാണ് അറസ്റ്റ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: