പാലാ: തെരുവുനായ്ക്കളില്‍ നിന്നും ജനങ്ങളുടെ സുരക്ഷ ഉറപ്പ് വരുത്തുന്നതിനും ഇവയുടെ സംരക്ഷണത്തിനുമായി പാലാ നഗരസഭ സംസ്ഥാനത്ത് ആദ്യമായി നടപ്പിലാക്കിയ ശ്വാന കേന്ദ്രം വിസ്മൃതിയിലായി. നഗരത്തിന്റെ വിവിധ ഭാഗങ്ങളില്‍ അലഞ്ഞു തിരിഞ്ഞു നടന്ന നായ്ക്കളെ കണ്ടു പിടിച്ച് സുരക്ഷിതമായ കൂടുകളിലേക്ക് മാറ്റി ഭക്ഷണവും മരുന്നും നല്കി സംരക്ഷിക്കുന്ന പദ്ധതിയായിരുന്നു.
മൂന്ന് വര്‍ഷം മുന്‍പ് പദ്ധതി ആരംഭിച്ചപ്പോള്‍ അമ്പതോളം നായ്ക്കള്‍ ഉണ്ടായിരുന്നു. ഇപ്പോഴത് ആറെണ്ണമായി ചുരുങ്ങി. 26 ആണ് പട്ടികളെ വന്ധ്യം കരണം ചെയ്ത് പുറത്ത് വിട്ട് സംസ്ഥാനത്ത് മാതൃകാപരമായി നടപ്പിലാക്കിയ പദ്ധതി പിന്നീട് നഗരസഭാധികൃതരുടെ അനാസ്ഥ കൊണ്ട് നിശ്ചലമായ അവസ്ഥയിലാണ്.
കഴിഞ്ഞ ഒന്നരവര്‍ഷമായി തെരുവിലലയുന്ന നായ്ക്കളെ നഗരസഭ പിടിക്കുന്നില്ല. നഗരസഭാ മാര്‍ക്കറ്റ് കോംപ്ളക്സ് ഭാഗം ഗവ. ആശുപത്രി പരിസരം മുനിസിപ്പല്‍ സ്റ്റേഡിയം, കെഎസ്ആര്‍ടിസി എന്നിവിടങ്ങളിലാണ് നായ്ക്കൂട്ടം വിഹരിക്കുന്നത്. പാലായ്ക്ക് സമീപം വലവൂര്‍, ഇടനാട് ഭാഗങ്ങളില്‍ തെരുവ് നായ്ക്കള്‍ വളര്‍ത്തു മൃഗങ്ങളെ കടിച്ചു പരിക്കേല്‍പ്പിച്ച് മൃഗാശുപത്രിയില്‍ ചികിത്സ തേടിയ സംഭവങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: