ലണ്ടന്‍: യൂറോപ്പ് ലക്ഷ്യമിട്ടുള്ള ഇസ്ലാമിക ഭീകരരുടെ ഏറ്റവും തീവ്രമായ ആക്രമണം 2005 ജൂലൈയിലായിരുന്നു. ലണ്ടനിലെ പ്രധാനപ്പെട്ട ഗതാഗത സംവിധാനങ്ങള്‍ ലക്ഷ്യമിട്ട് അല്‍-ഖ്വയ്ദ നടത്തിയ ആക്രമണത്തില്‍ കൊല്ലപ്പെട്ടത് 52 പേര്. എഴുനൂറോളം പേര്‍ക്ക് പരിക്കേറ്റു.
പിന്നീടിങ്ങോട്ട് ആളപായത്തിന്റെ തോതില്‍ ഏറ്റക്കുറച്ചിലുണ്ടായെങ്കിലും യൂറോപ്യന്‍ നഗരങ്ങള്‍ പലപ്പോഴും ഭീകരരുടെ ആക്രമണത്തിനിരയായി.
2015, ജനുവരി-ഫ്രഞ്ച് ആക്ഷേപഹാസ്യ പ്രസിദ്ധീകരണമായ ഷാര്‍ലി ഹെബ്ദോയുടെ പാരീസിലെ ഓഫിസില്‍ എകെ 47 തോക്കുകളായി കടന്നു കയറിയ ഭീകരരുടെ ആക്രമണത്തില്‍ പന്ത്രണ്ടു പേര് കൊല്ലപ്പെട്ടു. അവരില്‍ എട്ടു പേര് ആ പ്രസിദ്ധീകരണത്തിലെ കാര്‍ട്ടൂണിസ്റ്റുകളായിരുന്നു.
2015, നവംമ്പര്‍-പാരീസിലെ സ്റ്റേഡ് ഡെ ഫ്രാന്‍സ് സ്റ്റേഡിയത്തിനു പുറത്ത് ഒന്‍പതു ഭീകരര്‍ നടത്തിയ ആക്രമണത്തില്‍ കൊല്ലപ്പെട്ടത് 130 പേര്. സ്ഫോടനമുണ്ടാക്കിയ ശേഷം ചിതറിയോടിയവര്‍ക്കു നേരെ നിറയൊഴിക്കുകയായിരുന്നു. മുന്നൂറ്റമ്പതു പേര്‍ക്ക് പരിക്കേറ്റു. ഉത്തരവാദിത്തം ഇസ്ലാമിക് സ്റ്റേറ്റ് ഏറ്റെടുത്തു.
2016, മാര്‍ച്ച്- ബല്‍ജിയത്തിന്റെ തലസ്ഥാനമായ ബ്രസല്‍സിലെ ഭീകരാക്രണത്തില്‍ 32 പേര് മരിച്ചു. വിമാനത്താവളത്തേയും മെട്രോ സ്റ്റേഷനേയും ബന്ധിപ്പിക്കുന്ന ഇടനാഴിയിലൂടെ സഞ്ചരിച്ചിരുന്നവര്ക്കെതിരെ നിറയൊഴിക്കുകയായിരുന്നു.
2016, ജൂലൈ-ഫ്രാന്‍സിലെ നൈസില് പ്രാദേശിക ആഘോഷ ചടങ്ങില്‍ പങ്കെടുക്കാന്‍ ഒത്തുകൂടിയവര്‍ക്കിടയിലേക്ക് സ്ഫോടക വസ്തുക്കള്‍ നിറച്ച ട്രക്ക് ഇടിച്ചു കയറ്റി എണ്പത്താറു പേരെ വധിച്ചു. ട്രക്കിന്റെ ഡ്രൈവറെ പോലീസ് വെടിവെച്ചു കൊന്നു.
2016, ഡിസംമ്പര്‍-ബെര്‍ലിനില്‍ ക്രിസ്മസ് ആഘോഷത്തിന്റെ ഭാഗമായി തിങ്ങിനിറഞ്ഞിരുന്ന മാര്‍ക്കറ്റിലേക്ക് ട്രക്ക് ഇടിച്ചു കയറ്റി 12 പേരെ വധിച്ചു.
2017, മാര്‍ച്ച് – ലണ്ടനിലെ വെസ്റ്റ്മിന്‍സ്റ്റര്‍ പാലത്തിലെ കാല് യാത്രക്കാര്‍ക്കിടയിലേക്ക് ഭീകരന് കാര്‍ ഇടിച്ചു കയറ്റിപ്പോള്‍ അഞ്ചു പേര് കൊല്ലപ്പെട്ടു. നാല്‍പ്പതു പേര്‍ക്ക് പരിക്കേറ്റു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: