ന്യൂദല്‍ഹി: നരേന്ദ്രമോദി സര്‍ക്കാര്‍ മൂന്നുവര്‍ഷം പൂര്‍ത്തിയാക്കുമ്പോള്‍ ജനപിന്തുണ ഏറുകയാണെന്ന് ഓണ്‍ലൈന്‍ വോട്ടെടുപ്പ് ഫലം. ദേശീയ ദിനപത്രമായ ടൈംസ്ഓഫ് ഇന്ത്യയും വിവിധ ഭാഷകളിലെ ടൈംസ് ഓണ്‍ലൈനുകളും നടത്തിയ വോട്ടെടുപ്പില്‍ 77 ശതമാനം ആളുകളും മോദി ഭരണത്തെ മികച്ചതെന്ന് വിലയിരുത്തി.
ടൈംസ് ഓഫ് ഇന്ത്യയുടെ വോട്ടെടുപ്പില്‍ പങ്കെടുത്ത 48 ശതമാനം പേര് കേന്ദ്രഭരണം വളരെ മികച്ചതെന്നും 28 ശതമാനം പേര് മികച്ചതെന്നുമാണ് അഭിപ്രായപ്പെട്ടത്. നവഭാരത് ടൈംസിന്റെ ഓണ്‍ലൈന്‍ വിഭാഗം നടത്തിയ പോളില്‍ 71 ശതമാനം പേര് ഭരണം മികച്ചതാണെന്ന് അഭിപ്രായപ്പെട്ടു. മലയാളം വിഭാഗത്തില്‍ സമയം നടത്തിയ വോട്ടെടുപ്പില്‍ 68 ശതമാനം പേരാണ് മോദി ഭരണത്തെ പിന്തുണച്ചത്. ആകെ വോട്ടെടുപ്പില്‍ പങ്കെടുത്തവരില്‍ 52 ശതമാനം പേരും മോദി ഭരണം വളരെ മികച്ചതെന്ന് രേഖപ്പെടുത്തിയതും ശ്രദ്ധേയമായി.
അയാം ഗുജറാത്ത്(61%), മഹാരാഷ്ട്ര ടൈംസ്(61%), തെലുഗു സമയം(62%), വിജയ് കര്‍ണ്ണാടക(86%), മുംബൈ മിറര്‍(76%) എന്നിവയാണ് മറ്റ് ഓണ്‍ലൈന്‍ സൈറ്റുകളിലെ മോദി അനുകൂല വോട്ടിംഗ്.
പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ ജനപ്രീതി ഉയരുകയാണെന്നും വോട്ടിംഗ്ഫലം വ്യക്തമാക്കുന്നു. ടൈംസ് ഓഫ് ഇന്ത്യ നടത്തിയ വോട്ടിംഗില്‍ 76ശതമാനം പേരും മോദിയുടെ ജനപ്രീതി ഉയരുകയാണെന്ന് സാക്ഷ്യപ്പെടുത്തുന്നു. മലയാളം സമയം നടത്തിയ വോട്ടെടുപ്പില്‍ 67 ശതമാനം പേരാണ് മോദിയുടെ ജനപ്രിതീ ഉയരുകയാണെന്ന് വ്യക്തമാക്കിയത്. വെറും 21 ശതമാനം പേര് മാത്രമാണ് ജനപ്രീതി കുറയുകയാണെന്ന് വോട്ട് രേഖപ്പെടുത്തിയത്. മോദിയുടെ ഏറ്റവും ജനപ്രീതി കൂട്ടിയ നടപടിയായി നോട്ടു നിരോധനത്തെയാണ് മലയാളം സമയം ഡോട്ട്കോം വോട്ടെടുപ്പ് വ്യക്തമാക്കുന്നത്. 47ശതമാനം പേര് നോട്ട് നിരോധനമെന്ന് പറഞ്ഞപ്പോള്‍ 20ശതമാനം പേര് ജിഎസ്ടിയാണ് മികച്ച നടപടിയെന്ന് വിലയിരുത്തി. സ്വച്ഛ് ഭാരത് അഭിയാന് 21 ശതമാനം പേരുടെ പിന്തുണയുമുണ്ട്.
കള്ളപ്പണം തടയാനായി കേന്ദ്രസര്‍ക്കാര്‍ സ്വീകരിച്ച നടപടികള്‍ ഫലപ്രദമാണെന്നാണ് മലയാളം ഓണ്‍ലൈനില്‍ വോട്ട് രേഖപ്പെടുത്തിയ 54 ശതമാനം പേരും വിശ്വസിക്കുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: