കൊച്ചി: തിരുവനന്തപുരം ഡിവിഷന് കീഴിലെ എല്ലാ റെയില്‍വേ സ്റ്റേഷനുകളിലെയും പാര്‍ക്കിങ് ചുമതല ഇനി കുടുംബശ്രീക്ക്. പാറശ്ശാല മുതല്‍ തൃശൂര്‍ വരെയുള്ള 101 സ്റ്റേഷനുകളിലെ പാര്‍ക്കിങിനാണ് ഇനി കുടുംബശ്രീ മേല്‍നോട്ടം വരുന്നത്.
റെയില്‍വേയും, കുടുംബശ്രീയുമായി നടത്തിയ ചര്‍ച്ചയില്‍ ഇക്കാര്യത്തില്‍ ധാരണയായി. കുടുംബശ്രീയുടെ ജില്ലാ കേന്ദ്രങ്ങള്‍ മുഖേനയാണ് നിയമനം നടത്തുന്നത്. 60 കോടിക്ക് മുകളില്‍ വാര്‍ഷിക വരുമാനമുള്ള പ്രധാന സ്റ്റേഷനുകളില്‍ പാര്‍ക്കിങില്‍ നിന്നും ലഭിക്കുന്ന വരുമാനത്തില്‍ 50 ശതമാനം കുടുംബശ്രീക്ക് നല്‍കും. 60 കോടിക്ക് താഴെ വരുമാനമുള്ള മറ്റ് സ്റ്റേഷനുകളില്‍ വിഹിതം 60 ശതമാനമായിരിക്കും.
നിലവില്‍ തിരുവനന്തപുരം സ്റ്റേഷനിലെ പ്രീമിയം പാര്‍ക്കിങ് ഉള്‍പ്പടെ അഞ്ചില്‍താഴെ സ്റ്റേഷനുകളിലാണ് കുടുംബശ്രീയുടെ സേവനമുള്ളത്. ഒരാഴ്ച മുമ്പ് ഐആര്‍സിടിസി പുറത്ത് വിട്ട പട്ടികയില്‍ വൃത്തിയുള്ള സ്റ്റേഷനുകളില്‍ കുടുംബശ്രീയുടെ സേവനമുള്ളവയാണ് മുന്നില്‍.
ഐആര്‍സിടിസി സര്‍വ്വേയില്‍, പാര്‍ക്കിങ്ങിന് കരാര്‍ എടുത്തവരില്‍ നിന്നുള്ള മോശം പെരുമാറ്റം, തോന്നിയ നിരക്ക് ഈടാക്കല്‍ തുടങ്ങിയ കാര്യങ്ങളില്‍ യാത്രക്കാര്‍ പരാതി ഉയര്‍ത്തിയിരുന്നു. ഇതെല്ലാം പരിശോധിച്ച ശേഷമാണ് എല്ലാ സ്റ്റേഷനുകളിലും കുടുംബശ്രീയുടെ സേവനം ഏര്‍പ്പെടുത്താന്‍ റെയില്‍വേ തീരുമാനിച്ചത്.
പാലക്കാട്ട് റെയില്‍വേ ഡിവിഷന് കീഴിലും കുടുംബശ്രീയുടെ സേവനം ഏര്‍പ്പെടുത്താനുള്ള ചര്‍ച്ചകള്‍ പുരോഗമിക്കുകയാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: