കോഴിക്കോട്: കനോലി കനാല്‍ കയ്യേറ്റപ്രദേശങ്ങള്‍ ജില്ലാ കലക്ടറുടെ നേതൃത്വത്തിലുള്ള റവന്യു സംഘം സന്ദര്‍ശിച്ചു. സ്റ്റോപ്പ് മെമ്മോ നല്‍കിയിട്ടും പുതിയറ ഭാഗ ത്ത് ഇരുനില കെട്ടിട നിര്മ്മാ ണം നടക്കുന്ന സ്ഥലവും സംഘം സന്ദര്‍ശിച്ചു.
പുതിയറ മുതല്‍ കല്ലായി വരെയുള്ള ഭാഗങ്ങളാണ് ഇന്നലെ സന്ദര്‍ശിച്ചത്. കനോലി കനാല്‍ തീരം കയ്യേറി കെട്ടിടം പണിയുന്നു വെന്ന പരാതികള്‍ ഉയര്‍ന്നിരുന്നു. പുതിയറ മേഖലയില്‍ വ്യാപകമായി നിയമവിരുദ്ധ നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ നടക്കുന്നുവെന്നും കനോലി കനാല്‍ സംരക്ഷണ സമിതി പരാതി നല്‍കിയിരുന്നു.
വിവരാവകാശപ്രകാരം കെട്ടിടനിര്‍മ്മാണത്തിന് അനുമതിയില്ലെന്നാണ് കോര്പ്പറേഷന് വ്യക്തമാക്കിയതെങ്കിലും നിര്‍മ്മാണം തടസ്സമില്ലാതെ തുടര്‍ന്നു. കോര്പ്പറേഷന് സ്റ്റോപ്പ് മെമ്മോ നല്‍കിയിട്ടും നിര്‍മ്മാണം തുടന്നു. ഇതിനെതുടര്‍ന്നാണ് സംരക്ഷണസമിതി കലക്ടര്‍ക്ക് പരാതി നല്‍കിയത്. ആര്‍ഡിഒ ഷാമില്‍ സെബാസ്റ്റ്യന്‍, തഹസീല്‍ദാര്‍ ബാലന്, അഡീഷണല്‍ തഹസില്‍ദാര്‍ അനിതകുമാരി, മറ്റു റവന്യൂ ഉദ്യോഗസ്ഥരും കലക്ടറുടെ സംഘത്തിലുണ്ടായിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: