ബാലുശ്ശേരി: നൂറ് വര്‍ഷത്തോളം പഴക്കമുള്ള കോക്കല്ലൂര്‍ ഗവ.ഹയര്‍സെക്കണ്ടറി സ്കൂളിന്റെ ഒരു ഭാഗം പ്രവര്‍ത്തിച്ചിരുന്ന കെട്ടിടം പൊളിച്ച് സ്വകാര്യവ്യക്തിക്ക് ഷോപ്പിംഗ് കോംപ്ലക്സ് നിര്‍മ്മിക്കാന്‍ അധികൃതരുടെ ഒത്താശ.
ഈ വിദ്യാലയത്തിന്റെ എല്‍പി വിഭാഗവും ഗ്രൗണ്ടും കിണറും മറ്റും സ്വകാര്യവ്യക്തിയുടെ ഒരേക്കര്‍ 53 സെന്റ് സ്ഥലത്ത് വാടക നല്‍കിയായിരുന്നു പ്രവര്‍ത്തിച്ചിരുന്നത്. ഇവിടെയുള്ള കെട്ടിടങ്ങള്‍ അറ്റകുറ്റപണി നടത്താതെയും സര്‍ക്കാറില്‍ നിന്നും ലഭിക്കുന്ന വാടക കൈപ്പറ്റാതെയും സ്കൂള്‍ നശിച്ചുതുടങ്ങിയതോടെ ഫിറ്റനസ് സര്‍ട്ടിഫിക്കറ്റ് കെട്ടിടത്തിന് ലഭിക്കാതാകുകയുമായിരുന്നു. ജില്ലാ പഞ്ചായത്ത് പ്രസിഡണ്ടിന്റെ അധ്യക്ഷതയില്‍ സ്വകാര്യവ്യക്തിയുമാക്കിയുണ്ടാക്കിയ കരാറില്‍ ഗ്രൗണ്ടും കിണറും ഉള്‍പ്പെടുന്ന സ്ഥലം സ്കൂളിന് വിട്ടുകൊടുക്കാനും നിലവില്‍ എല്‍.പി വിഭാഗം പ്രവര്‍ത്തിക്കുന്ന കെട്ടിടം പൊളിച്ച് ഷോപ്പിംഗ് കോംപ്ലക്സ് പണിയാന്‍ അനുമതിനല്‍കിയിരിക്കുകയാണ്.
പിടിഎ സമിതിയും സ്കൂള്‍ പ്രിന്‍സിപ്പാളും കൂട്ടുനിന്ന കരാറിനുപിന്നില്‍ വന്‍ അഴിമതി നടന്നിട്ടുണ്ടെന്ന് ബിജെപി ആരോപിച്ചു. സ്വകാര്യവ്യക്തിയെ സഹായിക്കാന്‍ എല്‍പി വിഭാഗം സ്ഥലപരിമിതിയില്‍ വീര്‍പ്പ്മുട്ടുന്ന ഹയര്‍സെക്കണ്ടറി ഭാഗത്തേക്ക്് മാറ്റുകയും ചെയ്തു വെന്നും അധികൃതരുടെ ഗൂഡാലോചനയിലും വഞ്ചനയിലും ഒരു വിഭാഗം അധ്യാപകരും വിദ്യാര്‍ത്ഥികളും രക്ഷിതാക്കളും പ്രതിഷേധത്തിലാണ്. സ്കൂള്‍ വികസന സമിതിയില്‍ ബിജെപി പ്രതിനിധികളെ മാറ്റി നിര്‍ത്തിയത് സ്വകാര്യവ്യക്തിയുമായി ഉണ്ടാക്കിയ രഹസ്യ ധാരണ മൂലമാണെന്നും ബിജെപി കുറ്റപ്പെടുത്തി.
കെട്ടിടം പൊളിച്ചുമാറ്റുന്നത് ബിജെപി ജില്ലാ സെക്രട്ടറി അഡ്വ. കെ.വി സുധീര്‍, നിയോജകമണ്ഡലം പ്രസിഡണ്ട്് രാജേഷ് കായണ്ണ, ബി.ദിപിന്, രാജേഷ് പുത്തഞ്ചേരി, പ്രകാശന് എളമ്പിലാശ്ശേരി, മിഥുന് മോഹന്‍ എന്നിവരുടെ നേതൃത്വത്തില്‍ തടഞ്ഞു. ബിജെപി ജനകീയ പ്രക്ഷോഭം തുടരുമെന്നും നേതാക്കള്‍ പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: