കൊച്ചി: മെട്രോയില്‍ ഭിന്നലിംഗക്കാര്‍ക്ക് ആദ്യമായി ജോലി നല്‍കിയെങ്കിലും താമസ സ്ഥലങ്ങളില്‍ അവഗണന നേരിടുന്നതായി പരാതി. ഇവര്‍ ജോലിക്കെത്തി ഒരാഴ്ച പിന്നിട്ടിടും കെഎംആര്‍എല്‍ അധികൃതര്‍ താമസ സൗകര്യം നല്‍കുമെന്ന ഉറപ്പ് ഇനിയും പാലിച്ചിട്ടില്ല.
ഭിന്നലിംഗക്കാര്‍ക്ക് ജോലി കൊടുത്ത ആദ്യ സര്‍ക്കാര്‍ സ്ഥാപനമെന്ന റെക്കോര്‍ഡിട്ട കൊച്ചി മെട്രോ ഒരാഴ്ച മുമ്പ് ഇവര്‍ക്കായി ആദ്യയാത്രയും ഒരുക്കിയിരുന്നു. ശുചീകരണം, ടിക്കറ്റിങ് വിഭാഗങ്ങളിലാണ് ജോലി നല്‍കിയിരിക്കുന്നത്.
നിലവില്‍ മെട്രോ അധികൃതര്‍ താമസ സൗകര്യം നല്കാത്തതിനാല് പലരും കഷ്ടപ്പെട്ട് ചില ലോഡ്ജുകളില്‍ അഭയം തേടിയിരുന്നു. എന്നാല്‍ ഇവിടെയും ഇവര്‍ പല തരത്തിലുള്ള പീഡനങ്ങള്‍ അനുഭവിക്കുകയാണ്.
ലോഡ്ജിലെ മറ്റ് താമസക്കാര്‍ വരുന്ന സമയത്ത് പുറത്തിറങ്ങരുതെന്നും, വരാന്തകളില്‍ നില്കരുതെന്നുമാണ് ഉടമകള്‍ നല്കിയിരകിക്കുന്ന നിര്‍ദേശം. ഇവരെ കണ്ടാല്‍ മറ്റുള്ളവര്‍ ലോഡ്ജില്‍ മുറിയെടുക്കില്ലെന്നാണ് ഉടമകളുടെ വാദം. പ്രത്യേകം ബാത്ത് റൂം സൗകര്യം, ഹോസ്റ്റല്‍ സംവിധാനം തുടങ്ങിയവ വേണമെന്നായിരുന്നു ഭിന്നലിംഗക്കാര്‍ മെട്രോ അധികൃതരോട് ആവശ്യപ്പെട്ടിരുന്നത്.
ആലുവ മുതല്‍ പാലാരിവട്ടം വരെയുള്ള ആദ്യഘട്ടത്തില്‍ 23 ഭിന്നലിംഗക്കാരെയാണ് നിയമിച്ചിട്ടുള്ളത്. പലാരിവട്ടം മുതല്‍ മാഹാരാജാസ് കോളേജ് വരെയുള്ള അടുത്ത ഘട്ടത്തില്‍ ഇവരുടെ എണ്ണം 60 ആയി ഉയര്‍ത്താനും ധാരണയായിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: