ലണ്ടൻ: അധികം താമസിയാതെ ബ്രിട്ടനില്‍ മറ്റൊരു ഭീകരാക്രമണത്തിന് കൂടി സാധ്യതയുണ്ടെന്ന് പ്രധാനമന്ത്രി തെരേമ മേ. ഇതേത്തുടര്‍ന്ന് ബ്രിട്ടനില്‍ സുരക്ഷ ശക്തമാക്കി. ചരിത്രത്തിലെ ഏറ്റവും വലിയ ഭീകരാക്രമണ ഭീഷണിയാണ് രാജ്യം നേരിടുന്നതെന്നും പറഞ്ഞ പ്രധാനമന്ത്രി പറഞ്ഞു.
സുരക്ഷാ ഉദ്യോഗസ്ഥർ അവരുടെ ജോലി നിർവഹിക്കാൻ ഉത്തരവാദപ്പെട്ടവരാണ്. ജനങ്ങളുടെ സുരക്ഷ ഉറപ്പാക്കാന്‍ സജ്ജമാകണമെന്നു സുരക്ഷാസേനയ്ക്ക് നിര്‍ദേശം നല്കി. നഗരത്തിലെ പ്രധാന സ്ഥലങ്ങളിൽ കൂടുതൽ സൈനികരെ നിയോഗിക്കും. പൊതുചടങ്ങുകൾ, സംഗീതപരിപാടി, കായികവേദി എന്നിവിടങ്ങളിൽ സൈനികരെ നിയോഗിച്ചിട്ടുണ്ടെന്നും തെരേസ മേ അറിയിച്ചു
മാഞ്ചസ്റ്റര്‍ അരീനയില്‍ അമേരിക്കന്‍ പോപ് ഗായിക അരിയാന ഗ്രാന്‍ഡെയുടെ സംഗീത വേദിയിലാണ് ഇസ്ലാമിക് സ്റ്റേറ്റ് ചാവേര്‍ ആക്രമണം നടത്തിയത്. ഭീകരാക്രമണത്തില്‍ കുട്ടികള്‍ ഉള്‍പ്പെടെ 22 പേര് കൊല്ലപ്പെടുകയും 59 പേര്‍ക്കു പരിക്കേല്‍ക്കുകയും ചെയ്തിരുന്നു. ചാവേര്‍ ആക്രമണം നടത്തിയത് സല്മാന് അബെദി എന്ന 22 വയസുകാരനാണെന്ന് പിന്നീട് പോലീസ് സ്ഥിരീകരിച്ചിരുന്നു.
മാഞ്ചസ്റ്റര്‍ ഭീകരാക്രമണത്തിന്റെ പശ്ചാത്തലത്തില്‍ മറ്റു യൂറോപ്യന്‍ നഗരങ്ങളും അതീവ ജാഗത്രയാണ് പുലര്‍ത്തുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: