കളമശേരി: ഇടപ്പള്ളി ടോളിലെ ക്രോസിങ്ങ് ട്രാഫിക് പോലീസ് രാത്രി 12 മണി മുതല്‍ അടച്ചു. കഴിഞ്ഞ ഞായറാഴ്ച വെളുപ്പിനെ രണ്ട് കാറുകള്‍ കൂട്ടിയിടിച്ച് ഒരാള്‍ മരിച്ചതിനെ തുടര്‍ന്നാണ് ഇടപ്പള്ളി ട്രാഫിക് പോലീസിന്റെ തീരുമാനം.
തീരുമാനം താല്‍ക്കാലികമാണെന്നും നിലവില്‍ മേല്‍പ്പാലത്തിനടിയിലൂടെ വാഹനങ്ങള്‍ തിരിയണമെന്നും ഇടപ്പളളി ട്രാഫിക് സ്റ്റേഷന്റെ ചുമതല വഹിക്കുന്ന തൃപ്പൂണിത്തുറ ട്രാഫിക് സി ഐ നിസാമുദ്ദീന്‍ അറിയിച്ചു.
പത്തു വര്‍ഷത്തിനുള്ളില്‍ അമ്പത് പേരുടെ മരണത്തിനും ഇരുന്നൂറോളം പേര്‍ക്ക് പരുക്കുമുണ്ടാക്കിയ സ്ഥലമാണിത്. എതിര് റോഡില്‍ നിന്ന് നേരെ ദേശീയപാതയിലേക്ക് ക്രോസ്സിംഗ് അനുവദിക്കാറില്ലെന്നും സി ഐ പറഞ്ഞു.
അതേ സമയം ജില്ലാ കളക്ടറുടെ ചേമ്പറില്‍ ചേര്‍ന്ന യോഗതീരുമാനം മാറ്റണം എന്നുണ്ടെങ്കില്‍ കളക്ടറുടെ അനുമതി വേണമെന്ന് ചെയര്‍പേഴ്സണ്‍ ചൂണ്ടിക്കാട്ടി. കളക്ടറെ വിവരങ്ങള്‍ ധരിപ്പിക്കുമെന്നും അവര്‍ അറിയിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: