റോം: യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപും ഭാര്യ മെലാനിയയും തമ്മിലുള്ള അസ്വാരസ്യങ്ങള്‍ വീണ്ടും ക്യാമറക്കണ്ണുകളില്‍. റോമില്‍ വിമാനമിറങ്ങവെ ട്രംപ് നീട്ടിയ കൈ മെലാനിയ നിരസിക്കുകയായിരുന്നു.
വിമാനത്തില്‍ നിന്നിറങ്ങുമ്പോള്‍ മെലാനിയയുടെ നേരെ ട്രംപ് കൈ നീട്ടിയെങ്കിലും അവര്‍ കൈ നല്‍കാതെ കാറ്റില്‍ പറന്ന മുടി നേരെയാക്കുകയായിരുന്നു. കഴിഞ്ഞ ദിവസം ഇസ്രയേല്‍ സന്ദര്‍ശനത്തിനിടെയും ട്രംപിന്റെ കൈ പിടിക്കാന്‍ മെലാനിയ വിസമ്മതിച്ചിരുന്നു.
സൗദിയില്‍ നിന്നും ഇസ്രയേലില്‍ വന്നിറങ്ങിയ അമേരിക്കയുടെ പ്രഥമ ദമ്പതികളെ ചുവപ്പ് പരവതാനി സ്വീകരിച്ച് ആനയിക്കവേയാണ് ഒപ്പം നടക്കാനായി ട്രംപ് നീട്ടിയ കൈ മെലാനിയ തട്ടി മാറ്റിയത്.
ലോക മാദ്ധ്യമങ്ങള്‍ ഇക്കാര്യം നേരത്തെ വാര്‍ത്തയാക്കിയിരുന്നു. ഇസ്രയേലിന് പിന്നാലെ റോമിലും സമാന സംഭവം ആവര്‍ത്തിച്ചതോടെ ട്രംപും മെലാനിയയും തമ്മിലുള്ള പൊരുത്തക്കേട് ഏറ്റെടുത്തിരിക്കുകയാണ് സോഷ്യല്‍ മീഡിയ.
2005ലാണ് ഡൊണാള്‍ഡ് ട്രംപും മെലാനിയയും വിവാഹിതരായത്. പതിനൊന്ന് വയസുകാരന് ബാരണ്‍ ട്രംപ് ഇവരുടെ മകനാണ്. ഡൊണാള്‍ഡ് ട്രംപ് യു.എസ് പ്രസിഡന്റായി സ്ഥാനം ഏറ്റെടുത്തിട്ടും ഔദ്യോഗിക വസതിയായ വൈറ്റ് ഹൗസില്‍ താമസിക്കാന്‍ മെലാനിയ ഇതുവരെ തയ്യാറായിട്ടില്ല.
മകന്റെ പഠനം ശ്രദ്ധിക്കാനാണ് ന്യൂയോര്‍ക്കില്‍ തുടരുന്നതെന്നാണ് മെലാനിയ പറയുന്നത്. എന്തായാലും ഇത് ആദ്യമായല്ല യു.എസ് പ്രഥമ ദമ്പതികള്‍ തമ്മിലുള്ള അസ്വാരസ്യം കാമറക്കണ്ണുകളില്‍ പതിയുന്നതും, സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ചയാകുന്നതും.
https://youtu.be/-kTh2Arg-4Y
പ്രതികരിക്കാൻ ഇവിടെ എഴുതുക: