പത്തനംതിട്ട: ആറന്മുളയില് നിന്നും വൈക്കം മില്ലില്‍ എത്തിച്ച നെല്ലിന്റെ അളവില്‍ കുറവുണ്ടായതിനെക്കുറിച്ച് അന്വേഷിക്കാന്‍ കളക്ടര്‍ ഉത്തരവിട്ടു. ആറന്മുളയിലെ വലിയ പാടങ്ങളില്‍ ഒന്നായ നീര്‍വിളാകത്ത് നിന്നും കൊണ്ടുവന്ന നെല്ലിലാണ് കുറവുണ്ടായത്.
150 ഏക്കര്‍ കൃഷി ചെയ്തപ്പോള്‍ 105 ടണ്‍ നെല്ല് മാത്രമാണ് മില്ലില്‍ എത്തിയത്. നീര്‍വിളാകത്തിന് ഒപ്പം കൃഷിചെയ്ത പുന്നയ്ക്കാട്, മല്ലപ്പുഴശേരി പാടങ്ങളില്‍ സര്‍വേ പ്രകാരമുള്ള നെല്ല് കിട്ടിയിട്ടുണ്ട്. പുന്നയ്ക്കാട് 25 ഏക്കറിലായിരുന്നു കൃഷി. 45 ടണ്‍ നെല്ല് മില്ലിലെത്തി. മല്ലപ്പുഴശേരിയില്‍ 14 ഏക്കറിലായിരുന്നു കൃഷി. 28.5 ടണ്‍ നെല്ല് മില്ലിലെത്തി. ഇതനുസരിച്ച് നോക്കുമ്പോള്‍ നീര്‍വിളാകത്തുനിന്ന് 150 ഏക്കറില്‍ 105 ടണ്‍ നെല്ല് ലഭിച്ചാല്‍ പോരാ. കൃഷിവകുപ്പിന്റെ കണക്ക് പ്രകാരം 260 ടണ്‍ എങ്കിലും വരണമായിരുന്നു.
നെല്ലില്‍ കുറവ് കണ്ടതിനെ തുടര്‍ന്ന് ഇക്കാര്യം അന്വേഷിക്കണമെന്ന് ആവശ്യപ്പെട്ട് കൃഷിവകുപ്പ് ജില്ലാ കളക്ടര്‍ക്ക് റിപ്പോര്‍ട്ട് നല്‍കുകയായിരുന്നു. സര്‍വേയില്‍ കണ്ട വിളവും മില്ലില്‍ എത്തിയ അളവും തമ്മില്‍ വ്യത്യാസം വന്നതായി സ്പെഷ്യല്‍ ഓഫീസര്‍ ജെ.സജീവും അറിയിച്ചു. നെല്ലിന്റെ മില്ലില്‍ എത്തിയ അളവ് എത്രയെന്ന് അറിയില്ലെന്ന് പാടശേഖരസമിതി സെക്രട്ടറി ഹരിറാം പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: