തിരുവനന്തപുരം: മുഖ്യമന്ത്രി കൈ വിട്ട സാഹചര്യത്തില്‍ ജിഷ്ണു പ്രണോയിയുടെ അച്ഛന് അശോകന് പോലീസ് മേധാവിയെ കണ്ടു. പോലീസ് ആസ്ഥാനത്ത് എത്തിയാണ് അശോകന് പോലീസ് മേധാവിയുമായി കൂടിക്കാഴ്ച നടത്തിയത്. കേസന്വേഷണം സിബിഐക്ക് വിടണമെന്ന് ആവശ്യപ്പെടാനാണ് കൂടിക്കാഴ്ച.
ജിഷ്ണുവിന്റെ മരണത്തെക്കുറിച്ച് പ്രത്യേക സംഘം അന്വേഷണം നടത്തിയപ്പോള്‍ പോലും നീതി ലഭിക്കാത്ത സാഹചര്യത്തില്‍ കേസ് സിബിഐക്ക് വിട്ട് നല്‍കണമെന്നാണ് ജിഷ്ണുവിന്റെ അച്ഛന് ഡിജിപി സെന്‍കുമാറിനോട് ആവശ്യപ്പെട്ടിരിക്കുന്നത്. ഇതിനോടൊപ്പം അന്വേഷണത്തില്‍ പാളിച്ച വരുത്തിയ ഉദ്യോഗസ്ഥര്‍ക്ക് എതിരെ നടപടി വേണമെ
ന്നും അശോകന് ഡിജിപിയോട് ആവശ്യപ്പെട്ടു. രണ്ടു കാര്യങ്ങളും പരിഗണിക്കാമെന്ന് ഡിജിപി ഉറപ്പ് നല്‍കിയതായി അശോകന് മാധ്യമങ്ങളോട് പറഞ്ഞു.
മുഖ്യമന്ത്രി നല്കിയ ഉറപ്പ് ഒന്നുപോലും പാലിക്കാത്ത സാഹചര്യത്തില്‍ ടി.പി. സെന്‍കുമാര്‍ ഡിജിപിയായി ചുമതലയേറ്റയുടന്‍ തന്നെ ജിഷ്ണുവിന്റെ ബന്ധുക്കള്‍ കാണാന്‍ സമയം ചോദിച്ചിരുന്നു.
ജിഷ്ണു കേസില്‍ തങ്ങള്‍ക്ക് നീതി ലഭ്യമാക്കണമെന്ന് ആവശ്യപ്പെട്ട് ഏപ്രില്‍ അഞ്ചിന്, അന്നത്തെ ഡിജിപി ലോകനാഥ് ബെഹ്റയെ കാണാന്‍ ജിഷ്ണുവിന്റെ അമ്മ മഹിജയും കുടുംബാംഗങ്ങളും പോലീസ് ആസ്ഥാനത്ത് എത്തിയിരുന്നു. എന്നാല്‍ പോലീസ് ആസ്ഥാനത്തിന് മുന്നില്‍ വെച്ച് ഇവരെ തടഞ്ഞ പോലീസ്, മഹിജയെ മര്‍ദ്ദിക്കുകയും ചെയ്തിരുന്നു. ഇത് വിവാദമായതിന് പിന്നാലെ കേസില്‍ അടിയന്തര നടപടികള്‍ ഉണ്ടാകുമെന്ന് മുഖ്യമന്ത്രി മഹിജയ്ക്ക് ഉറപ്പു നല്‍കുകയായിരുന്നു.
എന്നാല്‍ മുഖ്യമന്ത്രിയുടെ ഉറപ്പിന് ശേഷവും കാര്യമായ പുരോഗതി ഇല്ലാത്ത സാഹചര്യത്തിലാണ് ജിഷ്ണുവിന്റെ അച്ഛന് അശോകന്, പുതിയ ഡിജിപി ടി പി സെന്‍കുമാറിനെ കാണുന്നത്. ഇനി പുതിയ ഡിജിപിയിലാണ് പ്രതീക്ഷയെന്ന്, സെന്‍കുമാര്‍ ചുമതലയേറ്റതിന് ശേഷം ജിഷ്ണുവിന്റെ കുടുംബം പ്രതികരിച്ചിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: